മോൻസൻ‍ മാവുങ്കല്‍ കേസ്;കെ. സുധാകരനെകുരുക്കാൻ ചിത്രങ്ങൾ; ക്രൈംബ്രാഞ്ച് ഓഫീസില്‍ നാളെ ഹാജരാകാന്‍ നോട്ടീസ്


കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന് കുരുക്കായേക്കുമെന്നു സൂചന. സുധാകരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായാണ് വിവരം.

കേസിലെ രണ്ടാം പ്രതിയായ സുധാകരന്‍ നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കി.

വഞ്ചനാകുറ്റം ചുമത്തി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുധാകരനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്. സുധാകരന് മോൻസൻ മാവുങ്കലുമായുളള ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളാണ് പരാതിക്കാരും ക്രൈംബ്രാഞ്ചും ചൂണ്ടിക്കാട്ടുന്നത്.

മോൻസന്‍ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ എംപിക്കെതിരേ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു.

സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം.

2018 നവംബര്‍ 22ന് മോന്‍സന്‍റെ കലൂരിലുള്ള വീട്ടില്‍ വച്ച് സുധാകരന്‍റെ സാനിധ്യത്തില്‍ പണം കൈമാറിയെന്നാണ് പരാതി.

ഈ പണത്തില്‍നിന്നു 10 ലക്ഷം രൂപ സുധാകരന് കൈമാറിയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായും സുധാകരനെതിരേ ചിത്രങ്ങളടക്കം തെളിവുകള്‍ ലഭിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

തന്‍റെ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഈ പണം തിരികെ ലഭിക്കുന്ന മുറയ്ക്ക് തിരികെ നല്‍കാമെന്നും ഇടപാടുകാര്‍ക്ക് മോന്‍സന്‍ വാഗ്ദാനം നല്‍കിയിരുന്നു.

ഈ തുക ലഭിക്കാന്‍ ഇടപെടാമെന്ന് തങ്ങളുടെ സാന്നിധ്യത്തില്‍ സുധാകരന്‍ ഉറപ്പു നല്‍കിയെന്ന് പരാതിക്കാര്‍ പറഞ്ഞിരുന്നു.

കൊച്ചി കലൂരിലെ മോന്‍സന്‍റെ വീട്ടില്‍വച്ച് സുധാകരന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്നും തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം മോൻസനുമായി ഒരു സാമ്പത്തിക ബന്ധവുമില്ലെന്ന് കെ. സുധാകരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.അതേസമയം, മുന്‍കൂര്‍ ജാമ്യത്തിന് സുധാകരന്‍ ശ്രമം തുടങ്ങി.

ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരേ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുമെന്നാണ് സുധാകരന്‍ പറയുന്നത്.

Related posts

Leave a Comment