ഉടുമ്പു സിദ്ധിഖ് പയ്യന്നൂരിലെത്തിയത് വയനാട്ടിലെ കവര്‍ച്ചക്ക് ശേഷം; വരവറിഞ്ഞ് വലവിരിച്ച പോലീസിനു മുന്നിൽ കുടുങ്ങി ഉടുമ്പ്


പയ്യന്നൂര്‍: മോഷണ ശ്രമത്തിനിടയില്‍ പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പു സിദ്ധിഖ് എന്ന പേരിലറിയപ്പെടുന്ന തലശേരി തിരുവങ്ങാട് അനിയംകൊല്ലത്ത് ഹൗസില്‍ കെ.കെ. സിദ്ധിഖ്(56)നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാളെ ഇന്നലെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു.

മോഷണശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്. തിരുവോണ നാളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കവര്‍ച്ച നടത്തി മുങ്ങിയ ഇയാള്‍ അടുത്ത കവര്‍ച്ചക്കായാണ് പയ്യന്നൂരിലെത്തിയതെന്ന് ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ബോധ്യമായി.

ഇതേ തുടര്‍ന്ന് ബത്തേരി പോലിസിന് വിവരം കൈമാറിയിട്ടുണ്ട്. തിരുവോണ നാളില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍നിന്നും ടിവി പ്രൊജക്ടറും ലാപ്‌ടോപ്പും കവര്‍ന്ന സംഭവത്തില്‍ പോലീസ് ഇയാളെ തെരഞ്ഞുകൊണ്ടിരിക്കേയാണ് പയ്യന്നൂര്‍ വെള്ളൂരിലെ മോഷണ ശ്രമത്തിനിടയില്‍ പിടിയിലായത്.

പയ്യന്നൂരില്‍ സമീപനാളുകളില്‍ നടന്ന പല കവര്‍ച്ചകള്‍ക്കും പിന്നില്‍ ഇയാളാണെന്ന സൂചനയുണ്ട്. പല മോഷണങ്ങള്‍ക്കും പരാതിക്കാരില്ലാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.

സ്‌കൂളിലെ പ്രൊജക്ടറും ലാപ്‌ടോപ്പും കണ്ടെത്തുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്ന് ബത്തേരി പോലീസും പറഞ്ഞു.

 

Related posts

Leave a Comment