തിരുനാവായ ക്ഷേത്രത്തിന് ഏറ്റവും വേണ്ടുന്ന സഹായവുമായി അബ്ബാസും ഹംസക്കുട്ടിയും ! ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ഇനി ചെളിയില്‍ ചവിട്ടേണ്ട

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ് അബ്ബാസ് പുതുപറമ്പിലും ഹംസക്കുട്ടി ചെറുപറമ്പിലും ചെയ്ത സഹായപ്രവൃത്തി.

ഇരുവരും ചേര്‍ന്ന് ഇന്റര്‍ലോക്ക് പതിപ്പിച്ച് അവിടമാകെ മനോഹരമാക്കുകയും അഞ്ച് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. നാലു ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്.

ഇരുവരും ബാല്യകൗമാരങ്ങളില്‍ ഓടിക്കളിച്ച മണ്ണാണിത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ചളിയില്‍ ചവിട്ടി പ്രവേശിക്കുന്ന കാഴ്ച അബ്ബാസിനെയും ഹംസക്കുട്ടിയെയും ഏറെ ദുഖിപ്പിച്ചിരുന്നു.

ഇരിക്കാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ പുഴയിലിറങ്ങുന്നവരുടെ വസ്ത്രങ്ങള്‍ പിടിച്ച് കരയില്‍ നില്‍ക്കുന്ന കാഴ്ചകളും പതിവായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

ഈയൊരു പരിതസ്ഥിതി പരിഹരിക്കുന്നതിനായി ക്ഷേത്രമുറ്റത്തെ 1500 സ്‌ക്വയര്‍ ഫീറ്റില്‍ ഇന്റലോക്ക് പതിക്കാനും അഞ്ച് ഇരിപ്പിടങ്ങള്‍ നിര്‍മിക്കാനുമുള്ള ആഗ്രഹം പ്രവാസികളായ ഇരുവരും ദുബായിയിലിരുന്നുതന്നെ ക്ഷേത്രക്കമ്മിറ്റിയുമായി പങ്കുവച്ചു.

നാട്ടിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചായിരുന്നു ഇത്. കഴിഞ്ഞ കര്‍ക്കടക വാവിനു മുമ്പേ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ബിസിനസുകാരായ ഇരുവരും 20 വര്‍ഷമായി കുടുംബസമേതം ദുബായിലാണ്.

ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് അരയാല്‍ മുതല്‍ പുഴക്കടവ് വരെയുള്ള സ്ഥലത്താണ് ഇന്റര്‍ലോക്ക് പതിച്ചത്. ആകെ 5000 സ്‌ക്വയര്‍ ഫീറ്റാണ് ക്ഷേത്രമുറ്റം.

ഇതില്‍ മറ്റിടങ്ങളിലെല്ലാം ഇന്റര്‍ലോക്ക് ചെയ്തിരുന്നു. മഴ പെയ്താല്‍ ഇന്റര്‍ലോക്ക് ചെയ്യാത്തിടത്ത് വെള്ളം കെട്ടിനിന്ന് ക്ഷേത്രമുറ്റത്ത് ചളി നിറയും.

ദുബായിലുള്ള ഇരുവരും നാട്ടിലെത്താന്‍ കാത്തുനില്‍ക്കാതെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സുഹൃത്തായ മുനീര്‍ നെല്ലിത്തൊടുവിലിനെ നിര്‍മാണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കുകയായിരുന്നു.

Related posts

Leave a Comment