നടിയുടെ വീട് എന്നും ദുരൂഹതയുടെ കേന്ദ്രം, രാത്രി സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ വന്നു പോയിരുന്നു, നോട്ടടി നടക്കുന്നതിനാല്‍ അയല്‍ക്കാരെ പോലും വീട്ടിലേക്ക് അടുപ്പിച്ചില്ല, കള്ളനോട്ടടിക്കു പിടിയിലായ പരിണയം സൂര്യയുടെ വീടിനെക്കുറിച്ച് നാട്ടുകാര്‍

ഇടുക്കി അണക്കരയില്‍ കള്ളനോട്ട് വേട്ടയെത്തുടര്‍ന്ന് പിടിയിലായ സീരിയല്‍ നടി സൂര്യയുടെയും കുടുംബത്തിന്റെയും നിഗൂഡതകള്‍ നിറഞ്ഞ ജീവിതം. കൊല്ലം മനയന്‍ കുളങ്ങര ഉഷസിലെ ഇവരുടെ ആഡംബര വീട് അയല്‍ക്കാര്‍ക്കു പോലും പ്രവേശനമില്ലാത്ത ഉരുക്കു കോട്ടയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കള്ളനോട്ടടി കേസില്‍ നടിയും ബന്ധുക്കളും അറസ്റ്റിലായത് കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.

പ്രമുഖ മലയാളം ചാനലുകളിലെ സ്ത്രീത്വത്തിന്റെ മാതൃകയായി നിറഞ്ഞാടിയ നായികയാണ് ഇരുപത്തൊമ്പതുകാരിയായ സൂര്യ. സൂര്യ ബെംഗളൂരുവില്‍ താമസിക്കുന്നതിനാല്‍ രമാദേവിയും മറ്റൊരു മകള്‍ ശ്രുതിയും അവിടെയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.

മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്.

ഈ വീട്ടിലെ രാത്രി സമയങ്ങളില്‍ വലിയ ആഡംബര വാഹനങ്ങളില്‍ അപരിചിതര്‍ വന്നുപോയിരുന്നുവത്രേ. ബന്ധുക്കളാണെന്നാണ് രമാദേവി അയല്‍ക്കാരോട് പറഞ്ഞിരുന്നത്. പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്.

വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും മതിലിനപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളുമെല്ലാം വീട്ടിനകത്തെ കാഴ്ചകള്‍ പുറം ലോകത്തിന് മറച്ചു. നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രയാസമായിരുന്നു. കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സിനിമക്കഥ പോലെ തോന്നിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts