നാനി-ശ്രീ റെഡ്ഡി പോര് മുറുകുന്നു ! താനുമായി രഹസ്യബന്ധമില്ലായിരുന്നുവെന്ന് കുടുംബത്തെ പിടിച്ച് ആണയിടാമോയെന്ന് നടി; നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീ റെഡ്ഡി

നടി ശ്രീ റെഡ്ഡി പൊട്ടിക്കുന്ന ബോംബുകള്‍ തെലുങ്ക് സിനിമയെ ഞെട്ടിക്കുന്നത് തുടരുന്നു. ശ്രീ റെഡ്ഡി ഇപ്പോള്‍ ആരോപണമുന്നയിച്ചിരിക്കുന്നത് നടന്‍ നാനിയ്‌ക്കെതിരേ ആണ്. ഇരുവരും തമ്മിലുള്ള വാക്‌പോര് നിര്‍ബാധം തുടരുന്നത് തെലുങ്ക് സിനിമയെ ചൂടുപിടിപ്പിക്കുകയാണ്.

മുഖംമൂടി വച്ചാണ് നാനി ജീവിക്കുന്നതെന്നും താരം നിരവധി പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ശ്രീ റെഡ്ഡി തുറന്നടിച്ചു. ദൈവം ഇതിന് എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ശ്രീ റെഡ്ഡി ഓര്‍മ്മിപ്പിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച നാനി ശ്രീ റെഡ്ഡിയ്‌ക്കെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുകയാണെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ നാനിയ്ക്കു മറുപടിയുമായി ശ്രീ റെഡ്ഡി വീണ്ടും കളം നിറഞ്ഞു.നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടാമോ എന്ന വെല്ലുവിളിയുമായാണ് ശ്രീറെഡ്ഡിയെത്തിയിരിക്കുന്നത്.

നീയമപരമായി തന്നെ മുന്നോട്ട് പോകാം. പക്ഷേ നീ ഒറ്റയാള്‍ക്ക് പിറന്നവനാണെങ്കില്‍ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് നിന്റെ കുടുംബത്തെ പിടിച്ച് സത്യമിടൂ. എന്റെ ശാപം എന്നും നിനക്കുണ്ടാകും’ എന്ന് ശ്രീ റെഡ്ഡി കുറിച്ചു. ഇതിനൊപ്പം വളരെ മോശമായ ചീത്ത വിളിക്കുകയും ചെയ്തു.

സ്ക്രീനിലും ജീവിതത്തിലും നാനി മികച്ച നടനാണെന്നും അനവധി പെണ്‍കുട്ടികളെ നാനി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ശ്രീ റെഡ്ഡി ഉന്നയിച്ച് ആരോപണങ്ങള്‍. ഇരയായ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ലയെന്നും ദൈവം നിങ്ങള്‍ക്ക് ശിക്ഷ നല്‍കുമെന്നുമായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്. കഴിഞ്ഞ ദിവസം നാനിയുടെ ഡേര്‍ട്ടി പിക്‌ചേഴ്‌സ് പുറത്തു വിടുമെന്നും പറഞ്ഞു. ഇതിനു പിന്നാലെ ശ്രീയ്‌ക്കെതിരേ നാനി വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ഇതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നാനി പറഞ്ഞത് ഇങ്ങനെയായിരുന്നു…’നിന്നെപ്പോലെ തരം താഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അത് തന്നെയാണ്. ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു.

മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാം.എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഃഖമുണ്ട്. ക്ലിക്ക്‌സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല.

Related posts