മുന്‍ കാമുകിയും സുശാന്തിനെ മുതലെടുത്തു ? അങ്കിത ലോഖാണ്ഡെയുടെ ഫ്‌ളാറ്റിന്റെ വാടക അടച്ചിരുന്നത് സുശാന്ത് എന്ന് റിപ്പോര്‍ട്ട്; അങ്കിതയുടെ പ്രതികരണം ഇങ്ങനെ…

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പുകിലുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബോര്‍ത്തിയാണ് സുശാന്തിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന ആരോപണമാണ് സുശാന്തിന്റെ കുടുംബം ഉന്നയിക്കുന്നത്.

സുശാന്തിന്റെ ക്രെഡിറ്റ് കാര്‍ഡുകളും പണവും റിയ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമുണ്ട്. മുന്‍ കാമുകിയായ അങ്കിത ലോഖാണ്ഡെയുടെ ഫ്ളാറ്റിന്റെ വാടക അടച്ചിരുന്നത് സുശാന്ത് ആണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അങ്കിതയുടെ ഫ്ളാറ്റിന്റെ ഇഎംഐ അടച്ചു പോകുന്നത് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നാണ്. ഈ ഫ്ളാറ്റ് സുശാന്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസര്‍ പറഞ്ഞതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫ്‌ളാറ്റിനായി 4.5 കോടി രൂപ അടച്ചത് ആരെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തന്റെ അക്കൗണ്ടില്‍ നിന്നും തന്നെയാണ് ഫ്ളാറ്റിന്റെ ഇഎംഐ അടക്കുന്നതെന്ന് അങ്കിത വ്യക്തമാക്കി.

ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍ രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റും അങ്കിത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കൂടുതല്‍ പറയാനില്ലെന്നും സുശാന്തിന് നീതി ലഭിക്കണമെന്നും അങ്കിത കുറിച്ചു. സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് നല്‍കിയ പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

Related posts

Leave a Comment