നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് ആര്യാടൻ; ‘75,000നു മുകളിൽ വോട്ട് പ്രതീക്ഷിച്ച് അൻവർ; ഒട്ടും ആശങ്ക ഇല്ലെന്ന് സ്വരാജ്; ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് മോഹൻ ജോർജ്

നിലമ്പൂര്‍: സംസ്ഥാന മുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണായകചലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് പുരോഗമിക്കുന്നു. ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർഥികൾ.  

‘ചരിത്ര ഭൂരിപക്ഷം കിട്ടും’

നിലമ്പൂര്‍: നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ‌ ഷൗക്കത്ത് പറഞ്ഞു. വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണു പ്രതീക്ഷ. ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം ആളുകൾ ഉൾക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകൾക്ക് സുഖകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘75,000നു മുകളിൽ വോട്ട് ലഭിക്കും’

മലപ്പുറം: നിലമ്പൂരിൽ 75,000ന് മുകളിൽ വോട്ട് ലഭിക്കുമെന്നു സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വർ. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ല. സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്. അതിനാൽ വോട്ട് എണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്ക ത്തിന് കഥ എഴുതാൻ പോകാം. ഇടത് സ്ഥാനാർഥി എം. സ്വരാജിന് പാർട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം.

പക്ഷേ താൻ പോകുന്നത് നിയമസഭയിലേക്ക് ആയിരിക്കും. ഈ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് 25 ശതമാനം വോട്ടും യുഡിഎഫിൽനിന്ന് 35 ശതമാനം വോട്ടും തനിക്കുതന്നെ ലഭിക്കുമെന്നും അൻവർ പറഞ്ഞു. മത്സരം നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന ആര്യാടൻ ഷൗക്കത്തിന്‍റെ പ്രസ്താവനയക്ക് 2016 ൽ ആര്യാടൻ ഷൗക്കത്തിന്‍റെ ബൂത്തിൽ താനാണ് ലീഡ് ചെയ്തതെന്ന് അൻവർ മറുപടി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ആ ബൂത്തിൽ ലീഡ് നേടി. ഇത്തവണ നമുക്ക് കാണാമെന്നും അൻവർ പറഞ്ഞു.

‘ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല’

നിലമ്പൂര്‍: സമ്പൂര്‍ണ ആത്മവിശ്വാസമാണു തനിക്കുള്ളതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് നിലമ്പൂരില്‍നിന്നു ലഭിക്കുന്നത്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നാണു ജനങ്ങളോടു പറയാനുള്ളത്. ആര്‍ക്ക് വോട്ട് ചെയ്തു എന്നതു പിന്നീടുള്ള കാര്യമാണ്. തെരഞ്ഞെടുപ്പില്‍ 100 ശതമാനം ആളുകളും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നതെന്നും സ്വരാജ് പറഞ്ഞു.

‘ജനം മാറ്റം ആഗ്രഹിക്കുന്നു’

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകള്‍ക്ക് ശക്തിപകരാന്‍ ജനങ്ങള്‍ എനിക്ക് വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. വികസിത നിലമ്പൂരിന് അനുകൂലമായ ഒരു മാറ്റമാണ് ജനങ്ങളിൽ കാണുന്നത്. ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലുണ്ട്. എൻഡിഎയ്ക്ക് കാര്യമായ മുന്നേറ്റം മണ്ഡലത്തിലുണ്ടാകുമെന്നും മോഹൻ ജോർജ് പറഞ്ഞു.

Related posts

Leave a Comment