ഇപ്പോള്‍ വിവാഹവാര്‍ത്ത വന്നു ! അടുത്ത ബ്രേക്കില്‍ ഗര്‍ഭിണിയാക്കും; ആളുകള്‍ കുറേക്കൂടി ക്രിയേറ്റീവാകണമെന്ന് നിത്യ മേനന്‍…

നടി നിത്യ മേനന്‍ വിവാഹിതയാകുന്നുവെന്നും മലയാളി നടനാണ് വരനെന്നുമുള്ള വാര്‍ത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ നടി തന്നെ ഈ വാര്‍ത്തയെ തള്ളി രംഗത്തെത്തിയതോടെ വാര്‍ത്ത അകാലചരമം പ്രാപിക്കുകയാണുണ്ടായത്.

ഇപ്പോഴിതാ ഇതേക്കുറിച്ച് നിത്യ തുറന്നു പറയുകയാണ്.

നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നുവരെ കഥകള്‍ പ്രചരിക്കും.

നടീനടന്മാര്‍ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണെന്നൊക്കെ കഥകള്‍ വന്നിരുന്നു.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം. നിത്യ പറയുന്നു.

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a) എന്ന ചിത്രമാണ് നിത്യ മേനന്റേതായി ഒടുവില്‍ എത്തുന്ന ചിത്രം.

വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. മുന്‍പ് ജയറാം നായകനായ മാര്‍ക്കോണി മത്തായിയില്‍ അതിഥി താരമായി അദ്ദേഹം എത്തിയിരുന്നു.

Related posts

Leave a Comment