പട്ടാപ്പകല്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ നാടോടി സ്ത്രീയുടെ ശ്രമം; കുട്ടി രക്ഷപ്പെട്ടത് അടുത്ത വീട്ടിലേക്ക് ഓടിയതു കൊണ്ട്; കരുനാഗപ്പള്ളിയില്‍ നടന്ന സംഭവം ഇങ്ങനെ…

പട്ടാപ്പകല്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിനെയാണ് സ്‌കൂളിലേക്കു നടന്നുപോകുന്നതിനിടയില്‍ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌കൂളിന് ഏതാണ്ട് 50 മീറ്റര്‍ അടുത്തുവച്ച് ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യില്‍പിടിച്ചു വലിച്ച് ഒപ്പം കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൈയ്യില്‍ നിന്ന് വഴുതിയോടിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.

പൊള്ളാച്ചി സ്വദേശിനി ജ്യോതി എന്ന യുവതിയെയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തുന്ന നാടോടികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഗര്‍ഭിണിയെന്ന വ്യാജേന വീടുകളില്‍ എത്തി പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളും നടന്നിരുന്നു.

തൊടുപുഴയില്‍ പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ഒന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടോടിയ ഇവരെ മറ്റൊരു സ്ഥലത്തു നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.

രാവിലെ താമസസ്ഥലം വിട്ടു പോകുന്ന നാടോടി സ്ത്രീകള്‍ മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കലാപരിപാടികള്‍ക്കു ശേഷം വൈകിട്ടോടെ മാത്രമാണ് തിരികെയെത്തുന്നത്.

Related posts

Leave a Comment