പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴെ 23 കാരനുമായി മുങ്ങി; പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ ഇരുവരേയും പൊക്കി; പെൺകുട്ടികാട്ടിയ ആപിശക് പോലീസിന് തുണയായതിങ്ങനെ…


വൈക്കം: ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ 23കാരനുമായി 16കാരി കടന്നുകളഞ്ഞു. പരാതി ലഭിച്ചു മണിക്കൂറുകൾക്കകം പെണ്‍കുട്ടിയെ മൂവാറ്റുപുഴയിലെ യുവാവിന്‍റെ വീട്ടിൽനിന്നു പോലീസ് പൊക്കി.

പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു 12.30നാണ് വൈക്കം ടിവി പുരം സാദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്.

ബന്ധുക്കൾ പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും വിവരം ലഭിക്കാതിരുന്നതോടെ ഇന്നലെ രാത്രി ഒന്പതിനു വൈക്കം പോലീസിൽ പരാതി നൽകി.

പരാതി ലഭിച്ച ഉടൻ ഉണർന്നു പ്രവർത്തിച്ച പോലിസ് പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകൾ പരിശോധിച്ചു. ആവർത്തിച്ചു വിളിച്ചിട്ടുള്ള രണ്ടു നന്പർ കേന്ദ്രീകരിച്ചു വിവരങ്ങൾ ശേഖരിച്ചു.

ഇതിൽ സംശയം തോന്നിയ ഫോണിന്‍റ ടവർ ലൊക്കേഷൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ മൂവാറ്റുപുഴയിലെ ഐരാപുരത്താണെന്ന് കണ്ടെത്തി. പിന്നീട് ഒരു നിമിഷം പാഴാക്കാതെ പോലിസ് ഐരാപുരത്തേക്ക് പാഞ്ഞു.

രാത്രി 11.30ന് ഐരാപുരത്തെ വീട്ടിലെത്തിയപ്പോൾ യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി.ബൈക്കിൽ വൈക്കത്തെത്തിയ യുവാവിനൊപ്പം പെണ്‍കുട്ടി മൂവാറ്റുപുഴയിലേക്കു പോരുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കടത്തി കൊണ്ടുപോയതിനു യുവാവിനെതിരെ പോലിസ് കേസെടുത്തേക്കും.

വൈദ്യ പരിശാധനയ്ക്കു ശേഷം ആവശ്യമെങ്കിൽ പോക്സോ നിയമപ്രകാരവും കേസെടുക്കുമെന്നു പോലിസ് പറഞ്ഞു.

Related posts

Leave a Comment