ഇമ്രാന്‍ വെറും കളിപ്പാവ ! പാക്കിസ്ഥാനില്‍ ഭരണം വീണ്ടും സൈന്യത്തിന്റെ കൈകളിലേക്ക് ! യുഎസ് ഗവേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

പാക്കിസ്ഥാനില്‍ ഭരണം സൈന്യത്തിന്റെ കൈകളിലേക്കെന്ന് യുഎസ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന്‍ പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സൈന്യമാണെന്നാണ് യുഎസ് പ്രതിനിധി സഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണ പരിചയമില്ലാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിനെ പുറത്താക്കാനായി പാക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് സഹായമായി ആഭ്യന്തര രാഷ്ട്രീയ തലങ്ങളില്‍ സൈന്യം ഇടപെടല്‍ നടത്തി. സൈന്യവും ജുഡീഷ്യറിയും ഇമ്രാന്റെ പാര്‍ട്ടിക്കു ഗുണകരമാകും വിധം അവിശുദ്ധ സന്ധിയിലായിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇരമാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് കടന്നുവരാനുമുള്ള വഴിയൊരുക്കാനും ശ്രമങ്ങള്‍ നടന്നു.

നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നവ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇമ്രാന് രാജ്യം നേരിട്ട ഗുരുതര സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ഇതോടെ വിദേശ ധനസഹായം തേടാനും സര്‍ക്കാരിന്റെ ചിലവ് പിടിച്ചു നിര്‍ത്താനും ഇമ്രാന്‍ ഭരണകൂടം നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ അവഗാഹം സൃഷ്ടിക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമാണ് കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ്. കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കില്‍ പാക്കിസ്ഥാന്‍ വീണ്ടും പട്ടാളഭരണത്തിനു കീഴിലാകാന്‍ കാലതാമസമുണ്ടാവില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

Related posts