മീനച്ചിലാറിന്‍റെ കരകളെ  ബന്ധിപ്പിക്കേണ്ട പാലത്തിന്‍റെ നിർമാണം തൂണുകളിൽ ഒതുങ്ങി;  പണിമുടങ്ങിയതിന്‍റെ നാലാം ചരമ വാർഷികം ആചരിച്ച് പ്രതിഷേധിക്കാനൊരുങ്ങി അയർക്കുന്നം വികസന സമിതി

ആറുമാനൂർ: മീനച്ചിലാറിന്‍റെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്‍റെ പണികൾ നാലുവർഷമായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിൽ പാലത്തിന്‍റെ നാലാമത് ചരമ വാർഷികം ആചരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കും.

15നു രാവിലെ 10.30ന് വികസന സമിതി പ്രസിഡന്‍റ് ജോയി കൊറ്റത്തിലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ സംഗമം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.് അയർക്കുന്നം വികസന സമിതി സെക്രട്ടറി കെ.എസ്. മുരളീകൃഷ്ണൻ പ്രസംഗിക്കും.

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അയർക്കുന്നം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. തൂണുകൾ എല്ലാം സ്ഥാപിച്ച് പണിമുടങ്ങി കിടക്കുന്ന ഈ പാലം നാട്ടുകാർക്ക് സങ്കടക്കാഴ്ചയാണ്. കോട്ടയം മെഡിക്കൽ കോളജ്, എംജി യൂണിവേഴ്സിറ്റി, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന പാലത്തിന്‍റെ നിർമാണം മുടങ്ങിയിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Related posts