ഇറങ്ങിപ്പോകുന്ന ധൃതിയിൽ കുട്ടികൂടെവന്ന കാര്യം മറന്നു പോയി: കാറിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ കാര്യം മറന്ന് വീട്ടുകാർ; ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി മാതാപിതാക്കളെ ഏൽപിച്ച് പോലീസ്

കുട്ടികളെയും കൊണ്ട് പോകുന്പോൾ മാതാപിതാക്കൾ അത്യധികം ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ചിലർ ഏതെങ്കിലും പരിപാടിക്ക് പോയിക്കഴിഞ്ഞാൽ അവിടെ എത്തി കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടേക്കും. ഒരർഥത്തിൽ ഇത് നല്ല കാര്യം ആണെങ്കിലും ഇടയ്ക്ക് കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന് നോക്കേണ്ട കടമ മാതാപിതാക്കൾക്ക് ഉണ്ട്. അക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ വലിയ നഷ്ടം മാതാപിതാക്കൾക്ക്തന്നെയാണെന്ന കാര്യം നമ്മൾ മറക്കരുത്.

മാതാപിതാക്കളുടെ ഒരു അനാസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ബംഗളൂരുവിലാണ് സംഭവം. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ടാക്സി കാറിനുള്ളിൽ ഉറങ്ങിപ്പോയ കുട്ടിയെ മറന്ന് വീട്ടുകാർ. യാത്ര കഴിഞ്ഞ് പൊന്നപ്പ ലേഔട്ടിലുള്ള ഫ്ലാറ്റിലേക്ക് ടാക്സിയിൽ മടങ്ങി വരുകയായിരുന്നു കുടുംബം. സ്ഥലമെത്തിയപ്പോൾ തിടുക്കത്തിൽ ഇറങ്ങിപ്പോയ മാതാപിതാക്കൾ കാറിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. ടാക്സി ഡ്രൈവർ മടങ്ങി അല്പസമയത്തിന് ശേഷമാണ് കുട്ടി കൂടെയില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.

തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പോലീസ് ടാക്സി ഡ്രൈവറുമായി ബന്ധപ്പെടുകയും കുട്ടി കാറിൽ ഉറങ്ങി കിടക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതിനു പിന്നിലെ കുടുംബത്തെ ഇറക്കിവിട്ട അതേ സ്ഥലത്ത് ഡ്രൈവർ കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു.

Related posts

Leave a Comment