സംസ്ഥാന സർക്കാരിനു കണ്ടകശനി..! മണി വിഷയത്തിൽ നിയമസഭയിൽ ന്യായീകരിക്കുകയും പാർട്ടിയിൽ പരസ്യശാസന നൽകുകയും ചെയ്തത് ഇരട്ടത്താപ്പെന്ന് പി.സി.ജോർജ്

pc-georgeകുമരകം: സംസ്ഥാന സർക്കാരിന് ഇപ്പോൾ കണ്ടകശനിയുടെ കാലമാണെന്ന് പി.സി.ജോർജ് എംഎൽഎ. കരിയിൽപാലത്തിനു സമീപം നിരാഹാരസമരം നടത്തുന്ന കൊങ്ങിണിക്കരി ഹരിജൻകോളനി നിവാസികളെ സന്ദർശിക്കാനെത്തിയ എംഎൽഎ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇങ്ങനെ പ്രതികരിച്ചത്.

മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗത്തെ നിയമസഭയിൽ ന്യായീകരിക്കുകയും പാർട്ടിയിൽ പരസ്യശാസന നൽകുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് എംഎൽഎ പറഞ്ഞു. എം.എം.മണിയെ സംരക്ഷിക്കാൻ സിപിഎം നടത്തുന്ന നീക്കങ്ങൾ മുന്നണിയിലെ മറ്റു കക്ഷികൾ അംഗീകരിക്കുന്നില്ല. സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരേയുള്ള മണിയുടെ വാക്കുകളെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത് ശരിയായില്ലെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.

ഡിജിപിയായി സെൻകുമാറിനെ വീണ്ടും നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ വൈകുന്നത് സർക്കാരിനു വീണ്ടും തിരിച്ചടിയാകും. റിവന്യൂ പെറ്റീഷൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ സുപ്രീംകോടതിയിൽനിന്ന് ഇനിയുണ്ടാകുന്ന ഉത്തരവ് വലിയ നാണക്കേടുണ്ടാക്കുമെന്നതിൽ രണ്ടുപക്ഷം ഇല്ല. എം.എ.മണി വിഷയത്തിൽ സിപിഎം നിലപാട് കേരള ജനതയോടുള്ള അവഹേളനമാണ്.

Related posts