അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുങ്ങി നടന്ന ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ; ഒരുമാസംമുന്പാണ് കോഴഞ്ചേരിയില്‍ കേസിനാധാരമായ സംഭവം

കോഴഞ്ചേരി: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. തടിയൂർ കടയാർ കൊട്ടുപ്പള്ളിൽ റെജി കെ. തോമസിനെ (45)യാണ് അറസ്റ്റു ചെയ്തത്.

ഒരുമാസംമുന്പാണ് കേസിനാധാരമായ സംഭവം നടന്നത്. ഒന്നാംക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ സ്കൂളിൽ നിന്നും റെജി ഓട്ടോറിക്ഷയിൽ വിളിച്ചുകൊണ്ടുവരുന്പോൾ മറ്റൊരു വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി തന്നെയാണ് വിവരം മുത്തശിയോടു പറഞ്ഞത്. തുടർന്ന് കോയിപ്രം പോലീസിൽ പരാതി നൽകുകയായിരുന്നു.

കേസിന്‍റെ ഭാഗമായി കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ വനിതാ ഡോക്ടർ വിസമ്മതിച്ചതും വിവാദമായിരുന്നു. കേസിനുശേഷം ഒളിവിൽ പോയ റെജിയെ പിടികൂടുന്നതിൽ പോലീസ് കാലതാമസംവരുത്തിയതായും ആക്ഷേപമുണ്ടായി. പിന്നീട് ബന്ധുക്കളും പഞ്ചായത്തംഗവും ജില്ലാ പോലീസ് മേധാവിയെ കണ്ട് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസിനെ നിയോഗിച്ചിരുന്നു.

തുടർന്ന് നാടകീയമായി ഇയാൾ പോലീസിൽ കീഴടങ്ങിയതാണെന്നും പറയുന്നു.ഒളിവിലായിരുന്ന റെജിയെ കോഴഞ്ചേരിയിൽ നിന്നു പിടികൂടിയെന്നാണ് പോലീസ് ഭാഷ്യം. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related posts