ബന്ധുവായ പ്ലസ്ടുക്കാരിയെ മകളായി ഏറ്റെടുത്ത ശേഷം നടത്തിയത് ലൈംഗികചൂഷണം ! പീഡനം പുറത്തറിഞ്ഞതോടെ അയല്‍വാസിയായ പ്രവാസിയുടെ തലയില്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം; അഞ്ചു മക്കളുടെ അച്ഛനായ 31കാരനെ പൊക്കിയത് ഓട്ടോയുടെ ഡിക്കിയില്‍ നിന്ന്

താന്‍ വളര്‍ത്തിക്കൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അനാഥയായ പ്ലസ് ടു വിദ്യാര്‍ഥിനി ഏറ്റെടുത്ത ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച ക്രിമിനലിനെ പോലീസ് അതിസാഹസികമായി പൊക്കി. അഞ്ചുമക്കളുടെ പിതാവായ യുവാവിനെ ഡീസല്‍ ഓട്ടോയുടെ ഡിക്കിയില്‍ നിന്നാണ് പോലീസ് പൊക്കിയത്.

കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ വീട്ടില്‍ പ്രവീണ്‍ ബസലേല്‍ മാത്യുവി(പ്രവീണ്‍-31)നെയാണ് കീഴ്വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ പുറമറ്റത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സിനിമാക്കഥയെ വെല്ലുന്ന പീഡനകഥയാണ് പൊലീസ് പറയുന്നത്. പ്രവീണ്‍ ആളു ചില്ലറക്കാരനല്ല. മോഷണം, പിടിച്ചുപറി, തീവയ്പ്, ബലാല്‍സംഗം, കഞ്ചാവ് കടത്ത്, വാഹന മോഷണം തുടങ്ങി ക്രിമിനല്‍ പ്രവൃത്തികളില്‍ മാത്രം സ്‌പെഷലൈസ് ചെയ്തയാളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രതി സ്വന്തം രക്തബന്ധത്തിലുള്ള തിരുവല്ല സ്വദേശിയായ പെണ്‍കുട്ടിയെ ഏറ്റെടുക്കുന്നത്. ഇവളെ ഞാന്‍ വളര്‍ത്തിക്കൊള്ളാമെന്നാണ് മറ്റു ബന്ധുക്കളോട് പറഞ്ഞത്.

പെണ്‍കുട്ടിയെ കൈയ്യില്‍ കിട്ടിയതോടെ പ്രവീണിന്റെ വിധം മാറി. പ്രണയം നടിച്ച് പീഡിപ്പിക്കാനായി അടുത്ത ശ്രമം. പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ വിവാഹവാഗ്ദാനം നല്‍കി. ഈ കെണിയില്‍ പെണ്‍കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലൂപ്പാറയിലും പരിസരങ്ങളിലുമായി വിവിധ ആളൊഴിഞ്ഞ വീടുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. വിവരം പുറത്തായതോടെ മറ്റു ബന്ധുക്കള്‍ പരാതി നല്‍കി. തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായി. ഇവിടെയും പ്രവീണ്‍ ക്രിമിനല്‍ ബുദ്ധി പ്രയോഗിച്ചു. സമീപവാസിയായ വിദേശമലയാളിയാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ പ്രവീണ്‍ പെണ്‍കുട്ടിയെ പഠിപ്പിച്ചു.

പെണ്‍കുട്ടി അപ്രകാരം മൊഴി നല്‍കിയതോടെ വിദേശ മലയാളിയെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി. എന്നാല്‍, പീഡനം നടന്ന കാലയളവില്‍ വിദേശ മലയാളി നാട്ടിലില്ലായിരുന്നുവെന്ന് കണ്ടെത്തിയതോടെ അതു പൊളിഞ്ഞു. പെണ്‍കുട്ടിയെ വിശദമായി വീണ്ടും ചോദ്യം ചെയ്തപ്%

Related posts