തലശേരി നഗരമധ്യത്തിൽ പട്ടാപ്പകൽ പിടിച്ചുപറി; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്

തലശേരി: ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥർ ചമഞ്ഞു കൊള്ള സംഘമെത്തിയതിനു പിന്നാലെ നഗരമധ്യത്തിൽ പട്ടാപ്പകൽ പിടിച്ചുപറിയും അരങ്ങേറി. പിടിച്ചു പറി സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ധർമടം സ്വദേശി ആവിക്കൽ വളപ്പിൽ അബ്ബാസിനെയാണു രണ്ടംഗസംഘം തടഞ്ഞുനിർത്തി പോക്കറ്റിലുണ്ടായിരുന്ന 1500 രുപ കവർന്നെടുത്തത്.

ഇന്നലെ വൈകുന്നേരം നാലോടെ റെയിൽവേ സ്റ്റേഷനിൽ നിന്നും സിഗ്മ സിറാമിക്സിന്‍റെ മുന്നിലൂടെയുള്ള നടപ്പാതയിലായിരുന്നു സംഭവം നടന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എസ്ഐ അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിൽ വ്യാപകമായ റെയ്ഡ് നടത്തുകയും പ്രതികളെന്നു സംശയിക്കുന്നവരെ പിടികൂടുകയും ചെയു. റഷീദ്, സിജോ സേവ്യർ എന്നിവരാണു പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് പറഞ്ഞു.

Related posts