തളിപ്പറമ്പിൽ  44.6 പവന്‍ സ്വര്‍ണവുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ;  പോലീസിനെ കണ്ട് സ്വർണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ 44.6 പവന്‍ സ്വര്‍ണവുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പോലീസ് പിടികൂടി. ആഗ്രയിലെ വിശ്വംഭര്‍ (33), മേദിനിപൂരിലെ ശ്യാമള്‍ദാല്‍ (31) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ പോലീസ് തളിപ്പറമ്പ് ദേശീയപാതയ്ക്കു സമീപത്തെ ബദരിയ പ്ലാസ ഹോട്ടലിനു സമീപത്തുവച്ചു പോലീസ് പിടികൂടിയത്.

മഫ്ടിയിലെത്തിയ പോലീസിനെ കണ്ടയുടനെ ഇരുവരും സ്വര്‍ണം വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ബലംപ്രയോഗിച്ചു പിടികൂടുകയായിരുന്നു. തളിപ്പറമ്പിലേക്കു കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്നു സംശയിച്ചു കുറച്ചുദിവസങ്ങളായി പോലീസ് ഇരുവരേയും നിരീക്ഷിച്ചുവരികയായിരുന്നു.

61.9 ഗ്രാം ബോംബെ ചെയിന്‍, 6.1 ഗ്രാം മൂന്ന് തങ്കക്കട്ടികള്‍, രണ്ടു സ്വര്‍ണക്കട്ടികള്‍ എന്നിവയുള്‍പ്പെടെയാണു പോലീസ് കണ്ടെടുത്തത്. ചെറുവത്തൂരിലെ ഒരു ജ്വല്ലറിയിൽ കൊടുക്കാനുള്ള സ്വര്‍ണമാണെന്നാണു കസ്റ്റഡിയിലുള്ളവര്‍ പോലീസിനോട് പറഞ്ഞത്. പിടികൂടിയ സ്വര്‍ണവും കസ്റ്റഡിയിലുള്ളവരേയും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ പറഞ്ഞു.

Related posts