ആർക്കെങ്കിലും അറിയാമോ;  കാണാനുമില്ല കണ്ടാലൊട്ടു മിണ്ടത്തുമില്ല..! മുഖ്യമന്ത്രി എവിടെയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുമ്പോൾ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയെ നിയമസഭയിൽ കാണാനില്ലെന്ന് പ്രതിപക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇതേ ചൊല്ലി സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. മുഖ്യമന്ത്രിക്ക് തിരക്കുണ്ടാകും എന്നാൽ സഭയിലെത്തേണ്ടതിന്‍റെ ഗൗരവം മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ വരാത്തതിനെതിരെ കെ.മുരളീധരനും വിമർശിച്ചു.

നിയമസഭയെ മുഖ്യമന്ത്രി ബഹുമാനിക്കുന്നില്ലെന്നും നരേന്ദ്രമോദിയെ പോലെ പെരുമാറുകയാണെന്നും മുരളീധരൻ പറഞ്ഞു. ഡൽഹിയിലുള്ള മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും കൂട്ടാക്കുന്നില്ലെന്നും മുരളീധരൻ ആരോപിച്ചു.

Related posts