എത്ര വിചിത്രമായ ആചാരങ്ങള്‍! സ്ത്രീകള്‍ അഞ്ച് ദിവസം വിവസ്ത്രരായി നടക്കുന്നൊരു ഗ്രാമം; എതിർക്കുന്നവർക്ക് തിരിച്ചടി ഇങ്ങനെയോ

ലിംഗ സമത്വവുമായി ലോകം മുന്നേറുമ്പോള്‍ ചില അസാധാരണമായ ആചാരങ്ങള്‍ പിന്തുടരുന്ന ഇടങ്ങള്‍ ഇപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

സ്ത്രീകള്‍ അഞ്ച് ദിവസം വസ്ത്രമില്ലാതെ കഴിയേണ്ടി വരുന്ന ആചാരമുള്ള ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ആചാരം വളരെക്കാലമായി ഇവിടെ അനുഷ്ഠിച്ച് പോകുന്നു. ഇപ്പോഴും ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ഇത് പിന്തുടരുന്നുമുണ്ട്.

ഹിമാചൽ പ്രദേശിലെ മണികരണ്‍ താഴ്‌വരയിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. എല്ലാ വര്‍ഷവും മണ്‍സൂണ്‍ സമയത്ത് പിനി വില്ലേജിലെ സ്ത്രീകളാണ് അഞ്ച് ദിവസം വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുന്നത്.

ഈ ആചാരം ഗ്രാമത്തിലുള്ള ഏതെങ്കിലും ഒരു സ്ത്രീ പാലിക്കാതിരുന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ചില മോശം വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ടെന്നാണ് വിശ്വാസം, മാത്രമല്ല ഈ കാലയളവില്‍ ഗ്രാമത്തിലെ മുഴുവന്‍ ഭാര്യാഭര്‍ത്താക്കന്മാരും ഒരു സംഭാഷണത്തിലും ഏര്‍പ്പെടുന്നില്ല. പരസ്പരം പൂര്‍ണമായും അകന്നു നില്‍ക്കുകയും ചെയ്യും.

സ്ത്രീകള്‍ക്കെന്നപോലെ പുരുഷന്മാര്‍ക്കും ഈ അഞ്ച് ദിവസങ്ങളില്‍ പ്രത്യേക നിയമങ്ങളുണ്ട്. ഈ സമയത്ത് പുരുഷന്മാര്‍ക്ക് മദ്യവും മാംസവും കഴിക്കാന്‍ അനുവാദമില്ല. ഈ ആചാരം ശരിയായി പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ദേവദേവന്മാരെ കോപിപ്പിക്കുമെന്നും അതുവഴി ദോഷം വരുമെന്നും വിശ്വസിക്കപ്പെടുന്നു.

Related posts

Leave a Comment