യാത്രയ്ക്കിടയിൽ പല ദുരനുഭവങ്ങളും സ്ത്രീകൾ നേരിടുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നതാണ്. ബസിലും ട്രെയിനിലും മാത്രമായിരുന്നു ഇത്തരത്തിൽ അക്രമങ്ങൾ കൂടുതലായും നടക്കുന്നത്. എന്നാൽ എങ്ങും സ്ത്രീകൾ സുരക്ഷിതർ അല്ലെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉർവി കോത്താരി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ തനിക്ക് വിമാന യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. ‘ഇതുകൊണ്ടാണ് സ്ത്രീകൾ എപ്പോഴും ജാഗ്രത പാലിക്കുന്നത്. വിമാനത്തിൽ പോലും.’ എന്ന കുറിപ്പോടെയാണ് ഉർവി വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ വിന്ഡോ സീറ്റിലാണ് ഉർവി ഇരിക്കുന്നത്. യുവതിയുടെ സീറ്റിന് പിന്നിൽ ഇരിക്കുന്ന പുരുഷന്റെ കൈവിരലുകളും കാൽ പാദവും ഉർവിയുടെ സീറ്റിന് മുകളിലായിരുന്നു. ഇയാൾ ഉർവിയുടെ സീറ്റിൽ പിടിക്കുകയും തന്റെ കാൽ സീറ്റിന്റെ വിടവിലൂടെ ഉർവിയുടെ സീറ്റിന്റെ ഹാന്റ് റെസ്റ്റിൽ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
വളരെഅസ്വസ്ഥയായി ഇരിക്കുന്ന ഉർവിയെയും കാണാം. ഒടുവിൽ സഹയാത്രികന്റെ അസ്വസ്ഥതയുളവാക്കുന്ന പ്രവർത്തിയെ കുറിച്ച് ഉർവി ക്യാബിൻ ക്യൂവിനെ അറിയിച്ചു. ക്യാബിൻ ക്രൂ അയാളോട് സംസാരിച്ചെങ്കിലും അയാൾ തന്റെ പ്രവർത്തി തുടർന്നെന്നു ഉർവി വീഡിയോയിൽ പറയുന്നു. ഒടുവിൽ തനിക്ക് തന്റെ സീറ്റിന്റെ പകുതിയിലേക്ക് ഒതുങ്ങേണ്ടി വന്നതായും അവർ കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ആകാശത്തായാലും ആയാലും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് എല്ലാവരും പറഞ്ഞത്.
