ചാൾസ് രാജാവിന് ആതിഥേയത്വം വഹിച്ചിരുന്ന ആഡംബര കൊട്ടാരത്തിൽ 12 മുറികളിലായി ‘കഞ്ചാവ് തോട്ടം’; പോലീസ് റൈഡ്

ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ മാൻഷനിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. നോർത്ത് വെയിൽസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് തോട്ടം പിടിച്ചെടുത്തത്. ബ്രിട്ടന്‍റെ രാജാവ് ചാൾസിന് ഒരിക്കൽ ആതിഥേയത്വം വഹിച്ച കൊട്ടാരമാണിത്. ഒരുകാലത്ത് ഔദ്യോഗിക ചടങ്ങുകൾക്ക് വേദിയായിരുന്ന പ്രസിദ്ധമായ സ്ഥലമായിരുന്നു ഇത്.

ഗ്വിനെഡിലെ കേർണാർഫോണിനടുത്തുള്ള ഗ്രേഡ് I ലിസ്റ്റഡ് മാനർ ഹൗസിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ചൊവ്വാഴ്ച പോലീസ് നടത്തിയ റൈഡിലാണ് കഞ്ചാവ് തോട്ടം പിടിച്ചെടുത്തത്. നൂറിലധികം മുറികളുള്ള വീടാണിത്.

കൊട്ടാരത്തിന്‍റെ മുകളിലെ നിലയായിൽ ഏകദേശം 12 മുറികളിലായിട്ട് നട്ടുവളർത്തിയ കൃഷിയാണ് പോലീസ് സംഘം കണ്ടെത്തിയത്. എല്ലാ ചെടികളും വിളവെടുപ്പിന് പാകമായവയാണെന്നും പോലീസ് പറയുന്നു.

Related posts

Leave a Comment