ആന്‍ഡമാനില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ് ! ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലേക്ക് 2,312 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ; പദ്ധതിയ്ക്ക് ചെലവ് വന്നത് 1,224 കോടി രൂപ…

ഇന്ത്യന്‍ ഉപദ്വീപിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ചയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയായ ആന്റമാന്‍ നിക്കോബര്‍ ദ്വീപിലേക്ക് 2,312 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ചൈനയുമായുള്ള ബന്ധം അസുഖകരമായ സാഹചര്യത്തില്‍.

2018 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായ ബിഎസ്എന്‍എല്ലാണ് പദ്ധതി നടപ്പിലാക്കിയത്. ഏതാണ്ട് 1,224 കോടി രൂപയാണ് ചെന്നൈയില്‍ നിന്നും ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപു വരെ കടലിനടിയിലൂടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായി ചെലവായത്.

ആകെ 572 ദ്വീപുകളുള്ള ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപസമൂഹത്തില്‍ 37 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇതില്‍ത്തന്നെ നോര്‍ത്ത് സെന്റിനല്‍ പോലെ പ്രാകൃതഗോത്രക്കാര്‍ വസിക്കുന്ന ചില ദ്വീപുകളിലേക്ക് ആര്‍ക്കും പ്രവേശനമില്ല. പ്രത്യേക സാഹചര്യങ്ങളില്‍ സൈനികരും നരവംശശാസ്ത്രജ്ഞരും മാത്രമാണ് ഇവിടേക്ക് അനുമതിയോടെ പോയിട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലുമായി പരന്നു കിടക്കുന്ന ആന്റമാന്‍ ദ്വീപ് സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് അവയെ നിര്‍ണായകമാക്കുന്നത്. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റമായ ഇന്ദിര പോയിന്റ് ആന്‍ഡമാനിലാണ്.

ഇക്കൂട്ടത്തില്‍ തെക്കേ അറ്റത്തുള്ള ദ്വീപിലേക്ക് ഇന്തോനീഷ്യയില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ദൂരം. വടക്കേ അറ്റത്തെ ദ്വീപിലേക്ക് മ്യാന്‍മാറില്‍ നിന്നും വെറും 22 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് അകലമുള്ളത്. ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുമായി സൗഹൃദം സൂക്ഷിക്കുന്നവരാണ്. എന്നാല്‍, മേഖലയിലെ ചൈനീസ് സാന്നിധ്യമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.

മേഖലയിലെ കടല്‍ വഴിയുള്ള ചരക്കു നീക്കത്തിന്റെ സുരക്ഷാ ചുമതല ഇന്ത്യന്‍ നാവിക സേനക്കാണ്. ഇന്തോ-പസഫിക് മേഖലയിലെ നിര്‍ണായകമായ ഈ സമുദ്രമേഖലയിലെ സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യയെ മാത്രമല്ല ബാധിക്കുക.

അതുകൊണ്ടാണ് ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവിക വിഭാഗങ്ങള്‍ സഹകരണം ശക്തമാക്കുന്നത്. മികച്ച ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ അഭാവം പലപ്പോഴും ആന്‍ഡമാനും പുറംലോകവുമായുള്ള ആശയവിനിമയത്തിന് വിഘാതമായിത്തീരാറുണ്ട്. ഇപ്പോഴത്തെ അതിവേഗ ബ്രോഡ്ബാന്‍ഡ് വഴി ആ ആശങ്ക പരിഹരിക്കാമെന്നാണ് കരുതുന്നത്.

ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയായ ആന്റമാന്‍ നിക്കോബര്‍ ദ്വീപിലേക്ക് 2,312 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ചൈനയുമായുള്ള ബന്ധം അസുഖകരമായ സാഹചര്യത്തില്‍.

2018 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായ ബിഎസ്എന്‍എല്ലാണ് പദ്ധതി നടപ്പിലാക്കിയത്. ഏതാണ്ട് 1,224 കോടി രൂപയാണ് ചെന്നൈയില്‍ നിന്നും ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപു വരെ കടലിനടിയിലൂടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായി ചെലവായത്.

ആകെ 572 ദ്വീപുകളുള്ള ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപസമൂഹത്തില്‍ 37 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇതില്‍ത്തന്നെ നോര്‍ത്ത് സെന്റിനല്‍ പോലെ പ്രാകൃതഗോത്രക്കാര്‍ വസിക്കുന്ന ചില ദ്വീപുകളിലേക്ക് ആര്‍ക്കും പ്രവേശനമില്ല. പ്രത്യേക സാഹചര്യങ്ങളില്‍ സൈനികരും നരവംശശാസ്ത്രജ്ഞരും മാത്രമാണ് ഇവിടേക്ക് അനുമതിയോടെ പോയിട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലുമായി പരന്നു കിടക്കുന്ന ആന്റമാന്‍ ദ്വീപ് സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് അവയെ നിര്‍ണായകമാക്കുന്നത്. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റമായ ഇന്ദിര പോയിന്റ് ആന്‍ഡമാനിലാണ്.

ഇക്കൂട്ടത്തില്‍ തെക്കേ അറ്റത്തുള്ള ദ്വീപിലേക്ക് ഇന്തോനീഷ്യയില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ദൂരം. വടക്കേ അറ്റത്തെ ദ്വീപിലേക്ക് മ്യാന്‍മാറില്‍ നിന്നും വെറും 22 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് അകലമുള്ളത്. ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുമായി സൗഹൃദം സൂക്ഷിക്കുന്നവരാണ്. എന്നാല്‍, മേഖലയിലെ ചൈനീസ് സാന്നിധ്യമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.

മേഖലയിലെ കടല്‍ വഴിയുള്ള ചരക്കു നീക്കത്തിന്റെ സുരക്ഷാ ചുമതല ഇന്ത്യന്‍ നാവിക സേനക്കാണ്. ഇന്തോ-പസഫിക് മേഖലയിലെ നിര്‍ണായകമായ ഈ സമുദ്രമേഖലയിലെ സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യയെ മാത്രമല്ല ബാധിക്കുക. അതുകൊണ്ടാണ് ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവിക വിഭാഗങ്ങള്‍ സഹകരണം ശക്തമാക്കുന്നത്. മികച്ച ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ അഭാവം പലപ്പോഴും ആന്‍ഡമാനും പുറംലോകവുമായുള്ള ആശയവിനിമയത്തിന് വിഘാതമായിത്തീരാറുണ്ട്. ഇപ്പോഴത്തെ അതിവേഗ ബ്രോഡ്ബാന്‍ഡ് വഴി ആ ആശങ്ക പരിഹരിക്കാമെന്നാണ് കരുതുന്നത്.

Related posts

Leave a Comment