തിരുവല്ലയിലെ ലോഡ്ജില്‍ നിന്ന് യുവാവിനെയും യുവതിയെയും പിടികൂടി പോലീസ്

തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയില്‍. അടൂര്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാറാണ് (30) തിരുവല്ല പൊലീസിന്റെ പിടിയിലായത്.

പിടിയിലായ കൊടുമണ്‍ സ്വദേശിനിക്കെതിരേ പോലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി.

അനില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അനിലിനെ കോടതിയില്‍ ഹാജരാക്കും. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല ചിലങ്ക ജംങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രിയോടെ ഇരുവരും പിടിയിലായത്.

മുറിയില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്നും 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

എലിപ്പനി ബാധിതനായി അനില്‍ കുമാര്‍ മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു.

കൊടുമണ്‍ സ്വദേശിയായ യുവതിയും ഇതേസമയം അമ്മൂമ്മയുമായി ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment