വീണ്ടും കസ്റ്റഡിമർദനം; അരൂർ സ്റ്റേഷനിൽ യുവാവിനു എസ്ഐയുടെ ക്രൂരമർദനം; നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി

ആലപ്പുഴ: അയൽവാസികളുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടു. ആലപ്പുഴ അരൂർ പഞ്ചായത്ത് 22-ാം വാർഡിൽ തേവാത്തറ ശീധരന്‍റെ മകൻ സുധീഷി (37) നാണു മർദനമേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ഇയാൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ 20ന് അയൽക്കാരുമായി വാക്കുതർക്കത്തെത്തുടർന്നുണ്ടായ പരാതിയിൽ സുധീഷിനെ എസ്ഐ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഗൗരവമല്ലാത്ത കേസ് അല്ലാത്തതിനാൽ സുധീഷ് തനിച്ചാണ് സ്റ്റേഷനിലെത്തിയത്. എന്നാൽ എസ്ഐ ഉൾപ്പെടെയുള്ളവർ മാറി മാറി ഇയാളെ മർദിക്കുകയിരുന്നു എന്നാണ് സുധീഷിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്.

കുറേനേരം കഴിഞ്ഞിട്ടും സുധീഷിനെ കാണാത്തതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും തിരക്കിചെല്ലുന്പോൾ മർദനമേറ്റ് അവശനിലയിലായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയശേഷം സുധീഷിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മർദനമേറ്റ സുധീഷ് പെയിന്‍റിംഗ് തൊഴിലാളിയാണ്.

Related posts