കായംകുളം കൊച്ചുണ്ണിയൊക്കെ എന്ത്..! പോത്തിനെ ബൈക്കിടിച്ചു;പരിക്കേറ്റ പോത്തിനെയും കൂടെയുള്ള പോത്തിനെയും പരിക്കേറ്റയാളുടെ സുഹൃത്തുക്കൾ കടത്തിക്കൊണ്ടു പോയി….


ഇരിക്കൂർ(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റു. പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍റെ സുഹൃത്തുക്കൾ പരിക്കേറ്റ പോത്തിനെയും കൂടെയുണ്ടായിരുന്ന പോത്തിനെയും മോഷ്ടിച്ചു കടത്തി. ഇന്നലെ രാത്രി ഇരിക്കൂർ പെടയങ്ങോട് നരിത്തൂക്ക് നഴ്സറിക്ക് സമീപമായിരുന്നു സംഭവം.

ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയുടെ പോത്തുകളെയാണ് മോഷ്ടിച്ചു കടത്തിയത്. ഒരു വയസോളം പ്രായമുള്ള കുട്ടി പോത്തുകളെ ഹനീഫ ഇന്നലെ രാവിലെ മേയാൻ വിട്ടതായിരുന്നുവെന്ന് പറയുന്നു.

ദിശ തെറ്റി പെടയങ്ങോട് എത്തിയ പോത്തുകളെ രാത്രി ഹനീഫ ഇരിക്കൂറിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നോമ്പ് മുറിക്കേണ്ട സമയമായതിനാൽ റോഡരികിലാക്കി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു.

രാത്രി 7.30 ഓടെ ഇതുവഴി ബൈക്കിലെത്തിയ പടിയൂർ സ്വദേശി പോത്തിനെ ഇടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഇയാളുടെ നിർദ്ദേശ പ്രകാരം എത്തിയ സുഹൃത്തുക്കൾ രണ്ട് പോത്തുകളെയും വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായാണ് പരാതി.

നാട്ടുകാർ ഹനീഫയെ വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകൾ മോഷണം പോയതായി കാണിച്ച് ഹനീഫ ഇരിക്കൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Related posts

Leave a Comment