തടിതന്നാൽ തടിതപ്പാം..! പ്രളയത്തിൽ ഒഴിപ്പോയ  ഡിപ്പോയിലെ തടി തിരിച്ചുതരാൻ അഭ്യർഥിച്ച് സർക്കാർ

കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ സര്‍ക്കാര്‍ ഡിപ്പോകളില്‍ നിന്ന് ഒഴുകിപ്പോയ തടികള്‍ ലഭിക്കുന്നവര്‍ തിരികെ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ തടി അനധികൃതമായി ഉപയോഗിക്കുന്നത് കുറ്റകരമായതില്‍ തടികള്‍ കണ്ട് കിട്ടുന്നവര്‍ 8547602117, 9447979175, 0491 2555800 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെനും സര്‍ക്കാര്‍ പുറത്തിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മലപ്പുറത്ത് നടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങിപ്പോയിരുന്നു. പാലക്കാട് സെയില്‍സ് ഡിവിഷന്‍റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു കെട്ടിടങ്ങള്‍ക്കകത്തേക്കും വെളളം കയറിയതുകാരണം ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള തടികള്‍ വെളളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു. ഏകദേശം 500 എംക്യൂബ് തടി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തടികള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി പുഴയുടെ തീരഭാഗങ്ങളില്‍ അടിയാനിടയുള്ള സാഹചര്യമുണ്ട്.

നിലമ്പൂര്‍ മേഖലയിലുണ്ടായ ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം അരുവാക്കോട് കേന്ദ്ര വനം ഡിപ്പോയുടെ സമീപത്ത് കൂടി ഒഴുകുന്ന ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകി ഡിപ്പോയുടെ ഒരു ഭാഗം മുഴുവന്‍ വെളളത്തില്‍ മുങ്ങി വില്‍പ്പനയ്ക്കായി വെച്ചിരുന്ന തേക്ക് തടികളും മറ്റിനം തടികളും വെളളത്തില്‍ ഒഴുകി പോയിരുന്നു. തടികള്‍ വിവിധ പുഴയോരങ്ങളിലോ കടല്‍ തീരങ്ങളിലോ അടിയുവാന്‍ സാധ്യതയുളളതിനാല്‍ 8547603874, 9447979175, 04931 220207 എന്നീ നമ്പറുകളിലോ, വനം ഓഫീസിലോ പൊലീസ് സ്റ്റേഷനുകളിലോ വിവരം അറിയിക്കണമെന്ന് ഡിപ്പോ റേഞ്ച് ഓഫീസര്‍ എം.മോഹന്‍ദാസ് അറിയിച്ചു.

സര്‍ക്കാര്‍ തടി അനധികൃതമായി കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും മില്ലുകളില്‍ ഈര്‍ന്ന് തരം മാറ്റുന്നതും 1961-ലേ കേരള വന നിയമം പ്രകാരം കുറ്റകരമാണ്.

Related posts