ഇന്‍ക്രെഡിബിള്‍ ഇന്ത്യ! ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ പൈപ്പില്‍നിന്നു വെള്ളംകുടിച്ച ദളിത് പെണ്‍കുട്ടിക്കും അച്ഛനും ക്രൂരപീഡനം

517806-handpumpഉത്തര്‍പ്രദേശില്‍നിന്നു വീണ്ടും ദളിത് പീഡനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍. ക്ഷേത്രത്തിലെ പൈപ്പില്‍ നിന്നു വെള്ളം കുടിച്ചതിന് 13 വയസുള്ള ദളിത് പെണ്‍കുട്ടിയെയും അച്ഛനെയും ക്രൂരമായി മര്‍ദിച്ചു. സംബാല്‍ ജില്ലയിലാണ് സംഭവം.

രാവിലെ പൈപ്പില്‍നിന്നു വെള്ളം കുടിച്ചതിന് പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ പൂജാരി വഴക്കുപറഞ്ഞിരുന്നു. വൈകുന്നേരം ഇക്കാര്യം ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെയും പെണ്‍കുട്ടിയെയും പൂജാരിയും മറ്റും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവം പ്രാദേശികമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൊട്ടുപിന്നാലെ പൂജാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമാജ്‌വാദി പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടിക്കടിയുണ്ടാകുന്ന ദളിത് പീഡനങ്ങള്‍ അഖിലേഷ് യാദവ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്.

Related posts