ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍, ഏറ്റെടുത്ത ഗുണ്ടാത്തലവന് പണികിട്ടി

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ഗുണ്ടാത്തലവനെ വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം കിളികൊല്ലൂര്‍ കാട്ടുപുറത്ത് വാവച്ചി എന്നു വിളിക്കുന്ന ദിനേഷ്‌ലാലാണു അറസ്റ്റിലായത്. വടക്കന്‍ പറവൂര്‍ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷനെടുത്ത ദിനേഷ്‌ലാലും സംഘവു 2016 ഏപ്രില്‍ 27നു ഗോതുരുത്തിലെ വീട്ടിലെത്തി ആളുമാറി സഹോദരനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

നാട്ടുകാര്‍ ഗുണ്ടാസംഘത്തെ തിരികെ അക്രമിച്ചതോടെ ഗുണ്ടാസംഘം വിരണ്ടോടി. ഗോതുരുത്തു സ്വദേശിയുടെ ഭാര്യയും ഗള്‍ഫിലുള്ള കാമുകനുമാണു പ്രതികള്‍ക്കു ക്വട്ടേഷന്‍ കൊടുത്തത്. പിന്നീട് ഒളിവില്‍ പോയ ദിനേഷ്‌ലാല്‍ പല തവണ വീടുകള്‍ മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറും അടിക്കടി മാറ്റിയിരുന്നു. റൂറല്‍ എസ്പി: എ.വി.ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ വടക്കേക്കര ഇന്‍സ്പെക്ടര്‍ എം.കെ. മുരളി, എസ്ഐ: ഷോജോ വര്‍ഗീസ്, സീനിയര്‍ സിപിഒ: സുരേഷ്ബാബു, സിപിഒമാരായ സി.ആര്‍. ബിജു, ബെന്‍സി എന്നിവരാണു പ്രതിയെ പിടികൂടിയത്.

Related posts