പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍! പശുക്കളെ ഏറ്റെടുക്കുന്നവരെ റിപ്പബ്ലിക്, സ്വാതന്ത്രദിന ചടങ്ങുകളില്‍ ആദരിക്കും

ബിജെപി സര്‍ക്കാരിന്റെ പശു സ്‌നേഹം രാജ്യത്തെങ്ങും പ്രശസ്തമാണ്. മനുഷ്യരുടെ കാര്യത്തിലില്ലാത്ത ശ്രദ്ധയും കരുതലുമാണ് പശുക്കളുടെ കാര്യത്തില്‍ ബിജെപി നേതാക്കള്‍ കാണിക്കുന്നതെന്നാണ് പറയുന്നതും. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസും ആ പാത പിന്തുടരുകയാണോ എന്ന് സംശയം തോന്നുന്ന തരത്തിലുള്ള ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു.

തെരുവില്‍ അലഞ്ഞു തിരിയുന്ന പശുകളെ സംരക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനൊരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാന്‍ സര്‍ക്കാരാണ് പുതി പദ്ധതി നടപ്പിലാക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ പശുക്കളെ ഏറ്റെടുക്കുന്നരെ റിപ്പബ്ലിക്-സ്വാതന്ത്ര്യദിന ചടങ്ങളുകളില്‍ അനുമോദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച പശുസംരക്ഷണ ഡയറേക്ടറേറ്റ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം പശുക്കളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പശുവിനെ ഏറ്റെടുത്ത് പരിപാലിക്കാന്‍ കഴിത്തവര്‍ക്ക് ഇതിനായി സംഭാവനയും നല്‍കാം.

ഗോശാലകളില്‍ കഴിയുന്ന പശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയാണ് സംഭാവന. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പ്രമോദ് ബായ പശുമന്ത്രിയായി നിയോഗിച്ചിരുന്നു. ആദ്യത്തെ പശുമന്ത്രിയാണ് ബായ. അതേസമയം കോണ്‍ഗ്രസിന്റെ പശുമന്ത്രി കൂടുതല്‍ ഗോശാലകള്‍ ആരംഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്.

Related posts