റംബുട്ടാനും ഡ്രാഗൺ ‍ഫ്രൂട്ടുംവിള ഇന്‍ഷ്വറന്‍സ് പരിധിയില്‍; ഓരുവെള്ള നഷ്ടത്തിനും ആശ്വാസം

കോട്ടയം: റംബുട്ടാന്‍ അടക്കം ചെറുഫല വിളകളും വിള ഇന്‍ഷ്വറന്‍സ് പദ്ധതി പരിധിയില്‍. അടുത്തിടെ മധ്യകേരളത്തിന്‍റെ ഇടനാടന്‍ മേഖലയില്‍ വ്യാപകമായ പാഷന്‍ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ഡ്രാഗന്‍ ഫ്രൂട്ട്, ലിച്ചി, പേര എന്നിവയും പപ്പായയും അടക്കം ഇന്‍ഷ്വറന്‍സ് പരിധിയിലാക്കി മാര്‍ച്ച് 13നാണ് സര്‍ക്കാര്‍ ഉത്തരവായത്. നിലവില്‍ ഉള്‍പ്പെട്ട വിളകളുടെ ആനുകൂല്യ മാനദണ്ഡങ്ങളില്‍ ഭേദഗതികളും അനുവദിച്ചിട്ടുണ്ട്.

നെല്ലിന് 50 ശതമാനത്തിലധികമുണ്ടാകുന്ന നാശം പൂര്‍ണനഷ്ടമായി കണക്കാക്കി നിലവില്‍ ആനുകൂല്യം നല്‍കുന്നുണ്ട്. ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നാശനഷ്ടത്തിനും ഇതേ മാനദണ്ഡപ്രകാരം തുക അനുവദിക്കും. ആന്തൂറിയം, മുല്ല, ഓര്‍ക്കിഡ് കൃഷികള്‍ക്കും തേനീച്ചകൃഷിക്കും ഇനി ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും. ഒരു കൂടിന് 750 രൂപ നിരക്കിലാവും തേനീച്ച കൃഷിയുടെ നഷ്ടപരിഹാരം. കീടരോഗബാധ മൂലമുണ്ടാകുന്ന പൂര്‍ണനാശത്തിന് മാവിന് 1,000 രൂപ വീതം നല്‍കും. അഞ്ചു മരങ്ങള്‍ ഉണ്ടെങ്കിലാണ് മാവ് ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയുക. മരമൊന്നിന് വര്‍ഷം 10 രൂപയാണു പ്രീമിയം.

റംബുട്ടാന്‍ അടക്കം ചെറുഫല വിളകള്‍ കുറഞ്ഞത് 10 എണ്ണമുണ്ടെങ്കില്‍ ഇന്‍ഷ്വര്‍ ചെയ്യാം. കായ്ഫലമുള്ള മരത്തിന് 500 രൂപ വീതമാണു നഷ്ടപരിഹാരം. പപ്പായ മരമൊന്നിന് 300 രൂപ വീതം അനുവദിക്കും. ഇന്‍ഷ്വര്‍ ചെയ്യാന്‍ 10 മരമെങ്കിലും വേണം. കിഴങ്ങ് വിളകളില്‍ ചേന, മധുരക്കിഴങ്ങ് എന്നിവയ് ക്കൊപ്പം ചേമ്പ്, കാച്ചില്‍, കൂര്‍ക്ക എന്നിവയും ഉള്‍പ്പെടുത്തി.

ചേമ്പിനും കാച്ചിലിനും ഹെക്ടറിന് 35,000 രൂപ വീതവും കൂര്‍ക്ക ഹെക്ടറിന് 15,000 രൂപയുമാണു നഷ്ടപരിഹാരം. അതിസാന്ദ്രതാ രീതിയില്‍ കൃഷി ചെയ്യുന്ന വാഴ ഇനങ്ങള്‍ക്കും ഇനി ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും. 2ഃ3 മീറ്റര്‍ അകലത്തില്‍ ഒരു കുഴിയില്‍ രണ്ടു വീതം 3,332 വാഴ അല്ലെങ്കില്‍ ഇടയകലം കുറച്ച് ഹെക്ടറില്‍ 3,265 വാഴ എന്ന രീതിയിലാണ് അതിസാന്ദ്രത കൃഷി. നേന്ത്രന്‍, കപ്പ വാഴകള്‍ക്ക് കുലച്ചതിന് 300 രൂപയും കുലയ്ക്കാത്തതിന് 150 രൂപയും ലഭിക്കും.

ഞാലിപ്പൂവന് കുലച്ചതിന് 200 രൂപയും കുലയ്ക്കാത്തതിന് 100 രൂപയുമാണ് ആനുകൂല്യം. കൃഷിമന്ത്രിക്ക് നേരിട്ടും സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ മുഖേനയും നല്‍കിയ നിവേദനങ്ങളും കൃഷിവകുപ്പില്‍ നടത്തിയ നിരന്തര ഇടപെടലുകളുമാണ് റംബുട്ടാന്‍ അടക്കം പുതിയ ഇനങ്ങള്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതെന്നും കര്‍ഷകര്‍ക്ക് വലിയ ആശ്വസകരമായ തീരുമാനമാണിതെന്നും കര്‍ഷകവേദി സെക്രട്ടറി ടോമിച്ചന്‍ സ്‌കറിയ ഐക്കര പറഞ്ഞു.

Related posts

Leave a Comment