ഇപ്പോള്‍ പോകേണ്ട! വിവാഹ വാഗ്ദാനം നല്‍കി പീഡനം; വിദേശത്തേക്ക് മുങ്ങിയ പ്രതി നാലുവര്‍ഷത്തിനുശേഷം പിടിയില്‍

കഴക്കൂട്ടം : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. തുമ്പ ദേശത്ത് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന് സമീപം കരോളിന്‍ വീട്ടിൽ കിരണ്‍ ഫ്രാങ്ക്ലിന്‍ (26)ആണ് പോലീസ് പിടിയിലായത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിന്നീട് വിദേശത്തേക്ക് കടന്നു. ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും തിരികെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച് കഴക്കൂട്ടം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.അനില്‍കുമാറിന്‍റെ നിര്‍ദേശാനുസരണം കഴകൂട്ടം എസ്എച്ച്ഒ എസ്.അജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts