എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സഹോദരന്റെ സുഹൃത്ത് തട്ടിക്കൊണ്ട് പോയി; സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് രണ്ട് ദിവസം തടവിലാക്കി കൂട്ട ബലാത്സംഗം ചെയ്തു

20കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സഹോദരന്റെ സുഹൃത്തും മറ്റ് അഞ്ച് പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഒഡീസക്കാരിയായ യുവതിയെ ഝാര്‍ഖണ്ഡിലെ ഛക്രധാര്‍പൂരില്‍ വെച്ചാണ് രണ്ട് ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

സഹോദരന്റെ സുഹൃത്ത് യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് മറ്റ് അഞ്ച് പേരൂടെ ഇയാള്‍ക്കൊപ്പം ചേര്‍ന്ന് രണ്ട് ദിവസം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് യുവതിയെ വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഡിസംബര്‍ 30നാണ് സംഭവം. വീട്ടിലേക്ക് പോകുവാനായി റെയില്‍വേസ്റ്റേഷനില്‍ നിന്ന യുവതിയെ സഹോദരന്റെ സുഹൃത്ത് കണ്ടു. തുടര്‍ന്ന് ട്രെയിനില്‍ ഒരുമിച്ച് പോകാം എന്ന് ഇയാള്‍ പറഞ്ഞു. യുവതി ഇത് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ നീങ്ങിക്കഴിഞ്ഞപ്പോഴാണ് തന്റെ നാട്ടിലേക്കുള്ള ട്രെയിനിലല്ല പ്രതി തന്നെ കയറ്റിയതെന്ന് യുവതി തിരച്ചറിഞ്ഞത്. തുടര്‍ന്ന് മറ്റൊരു സ്റ്റേഷനിലിറങ്ങി ബസില്‍ നാട്ടില്‍ പോകമെന്ന് പ്രതി യുവതിയെ വിശ്വസിപ്പിച്ചു.

എന്നാല്‍ മറ്റൊരു വീട്ടില്‍ യുവതിയെ പ്രതി എത്തിക്കുകയും മറ്റ് അഞ്ച് പേര്‍ക്കൊപ്പം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതികള്‍ യുവതിയെ പ്രദേശത്തുള്ള കാടിന് സമീപം ഉപേക്ഷിച്ചു. പിന്നീട് യുവതി തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

Related posts