എട്ടാം വയസില്‍ ബന്ധുവായ യുവതി പീഡിപ്പിച്ചു, സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപികയുടെ വക, വിവരം വീട്ടുകാരെ അറിയിച്ചപ്പോള്‍ വിലക്കി, ദയവധം വേണമെന്ന് രാഷ്ട്രപതിക്ക് കത്തയച്ച് യുവാവ്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ യുവാവ് ഇത്തരമൊരു പരാതിയുമായി വന്നാലോ? സംഭവം ഇന്ത്യയില്‍ തന്നെയാണ്. ചെറുപ്പം മുതല്‍ സ്ത്രീകളുടെ പീഡനത്തില്‍ മനംനൊന്ത ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനായ യുവാവാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. തനിക്ക് ദയാവധം അനുവദിക്കണമെന്നാണ് ആവശ്യം.

യുവാവിന് എട്ട് വയസുള്ളപ്പോഴാണ് ഈ യുവാവ് ആദ്യമായി ലൈംഗിക പീഡനത്തി നിരയായത്. ബന്ധുവായ സ്ത്രീയാണ് അന്ന് പീഡിപ്പിച്ചത്. പിന്നീട് ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപികയും പീഡിപ്പിച്ചു. വീട്ടില്‍ പറഞ്ഞു വെങ്കിലും പോലീസില്‍ പരാതി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ആണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പരാതി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നതാണ് കാരണമെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു.

ഇപ്പോള്‍ ബയോടെക്നോളജി ബിരുദധാരിയാണ് യുവാവ്. ലൈംഗിക ചൂഷണങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അതിന്റെ മുറിവുണങ്ങിയിട്ടില്ലെന്ന് യുവാവ് പറഞ്ഞു. ഇതേതുടര്‍ന്നാണ് മരിക്കാന്‍ അനുമതി തേടി യുവാവ് രാഷ്ട്രപതിക്ക് കത്തയച്ചത്. കത്തിന്റെ ഒരു പകര്‍പ്പ് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനും അയച്ചിട്ടുണ്ട്.

Related posts