പുനെ ഇന്‍ഫോസിസില്‍ മലയാളിയുവതി കൊല്ലപ്പെട്ടു; മൃതദേഹത്തില്‍ കംപ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ മുറുകിയ നിലയില്‍; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

raseelaപുനെ: പുനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. കുന്ദമംഗലം പയിന്പ്ര ഓഴാംപൊയില്‍  രാജുവിന്‍റെ മകള്‍ രസീല രാജു(25) ആണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്്.  മിലിട്ടറിയില്‍ നിന്നു വിരമിച്ച  രസീലയുടെ പിതാവ് രാജു നിലവില്‍ കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലെ  ഹോംഗാള്‍ഡാണ്.  പണ്ടാറപറന്പ് കോളനി ബസ്‌സ്‌റ്റോപ്പിനു സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഇന്ന്് രാവിലെ  വിവരമറിഞ്ഞ് രാജുവും  സഹോദരനും പൂണെയിലേക്ക് തിരിച്ചിട്ടുണ്ട്.

രാജുവിന്‍റെ സഹോദരനാണ് വിവരം കുന്ദമംഗലം പോലീസില്‍ വിവരമറിയിച്ചത്. ഓഫീസിനുള്ളില്‍ കംപ്യൂട്ടര്‍ വയര്‍ കഴുത്തില്‍ മുറുകിയ നിലയിലാണ് രസീല രാജവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. എന്നാല്‍ രാത്രി വൈകിയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവസമയം രസീല മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ആസാംകാരനായ സുരക്ഷ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട.്

ആസമിലേക്കുള്ള തീവണ്ടി കാത്തിരിക്കെയാണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. സെക്യൂരിറ്റി കാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.  ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തുതീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. ഒരുമാസം മുന്പ് മറ്റൊരു സോഫ്റ്റ്‌വെര്‍ എന്‍ജിനിയറെയും അവരുടെ ഓഫീസിനടുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

Related posts