നിറത്തിന്റെ പേരിലും ‘ഇംഗ്ലീഷ്’ പറഞ്ഞതിന്റെ പേരിലും വിവേചനം നേരിടേണ്ടി വന്നു ! തുറന്നു പറച്ചിലുമായി റിമ കല്ലിങ്കല്‍…

ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും നിറത്തിന്റെ പേരിലും തനിക്ക് വിദേശരാജ്യങ്ങളില്‍ വച്ച് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്കല്‍.

ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരില്‍ മോശമായ അനുഭവം ഉണ്ടായത് മോസ്‌കോയില്‍ വെച്ച് ആയിരുന്നു.

എന്നാല്‍ നിറത്തിന്റെ പേരില്‍ യൂറോപ്പിലെ പലയിടങ്ങളിലും പ്രശ്‌നമുണ്ടായെന്നും റിമ വ്യക്തമാക്കുന്നു.

ഐസ്‌ക്രീം വില്‍ക്കുന്ന പയ്യനാണ് മോസ്‌കോയില്‍ വെച്ച് തന്നോട് കയര്‍ത്ത് സംസാരിച്ചത്. റഷ്യന്‍ ഭാഷ സംസാരിക്കാത്തവര്‍ ഒക്കെ മ്ലേച്ഛരാണെന്ന് കരുതുന്നയാളായിരുന്നു അയാള്‍.

താന്‍ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചതെന്നും റിമ പറഞ്ഞു. തന്നെ ചിലര്‍ രൂക്ഷമായി നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിമ പറഞ്ഞു.

ചര്‍മത്തിന്റെ നിറവ്യത്യാസമാണ് അവര്‍ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വര്‍ണവെറി അഥവാ റേസിസം എന്ന മാനസികാവസ്ഥ വെച്ചു പുലര്‍ത്തുന്ന ഒന്നോ രണ്ടോ പേരാണ് ഉണ്ടാകുകയെന്നും അതുകൊണ്ടു തന്നെ ആ രാജ്യത്ത് ഉള്ളവരെല്ലാം അത്തരക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നും റിമ വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവേചനം കാണിക്കുന്നവര്‍ക്ക് മനസിലാകും വിധം അവരെ മൈന്‍ഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവം നമ്മള്‍ പ്രകടിപ്പിക്കണമെന്നും റിമ പറയുന്നു.

റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. ഏതു രാജ്യത്ത് ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികള്‍ ശ്രദ്ധിക്കാറുണ്ട്. റഷ്യന്‍ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്.

സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ അവര്‍ അതീവജാഗ്രത പുലര്‍ത്തുന്നതിനൊപ്പം തന്നെ ഫാഷന്‍ പ്രേമികളുമാണ് റഷ്യയിലെ സ്ത്രീകള്‍.

റഷ്യയിലെ സ്ത്രീകള്‍ സൗന്ദര്യ ബോധമുള്ളവരാണെന്നും ഒരു സ്ത്രീ ഡ്രൈവറുടെ ടാക്‌സിയില്‍ കയറിയപ്പോള്‍ ഉണ്ടായ നല്ല അനുഭവത്തെക്കുറിച്ചും റിമ വ്യക്തമാക്കി.

Related posts

Leave a Comment