പാർട്ടി ലീഡർ ജോസഫും ചെയർമാൻ ജോസ് കെ. മാണിയും; നിലപാട് തുറന്ന് പറഞ്ഞ് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവായി പി.ജെ. ജോസഫ് തന്നെ തുടരണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ചെയർമാൻ സ്ഥാനത്തിൽ മാത്രമാണ് തർക്കമുണ്ടായിരുന്നത്. പാർട്ടി ലീഡർ ജോസഫും ചെയർമാൻ ജോസ് കെ. മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേർത്ത പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിൽ മുതിർന്ന നേതാവ് സി.എഫ്. തോമസ് പങ്കെടുക്കാതിരുന്നത് വിട്ടു നിൽക്കലല്ലെന്നും റോഷി വ്യക്തമാക്കി. അതേസമയം, നിലവിലെ സംഭവവികാസങ്ങളിൽ തുടർ നടപടികൾക്കായി ജോസഫ് വിഭാഗം നിയമോപദേശം തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്‍റർ ഹാളിൽ കേരള കോണ്‍ഗ്രസ് -എം ഹൈപവർ കമ്മിറ്റിയംഗം കെ.എ. ആന്‍റണിയുടെ അധ്യക്ഷതയിലാണു സംസ്ഥാന കമ്മിറ്റിയോഗം ഐകകണ്ഠ്യേന ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ചെയർമാൻ തെരഞ്ഞെടുപ്പു മാത്രമായിരുന്നു യോഗത്തിന്‍റെ അജൻണ്ട.

Related posts