ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിൽ കേന്ദ്ര സർക്കാരിനു മൗനം. ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിൻസ് കൊണ്ടുവരുമോ എന്ന ആന്റോ ആന്റണി എംപിയുടെ ചോദ്യത്തോടു പ്രതികരിക്കാതെ കേന്ദ്രസർക്കാർ.
ലോക്സഭയിലാണ് ആന്റോ ആന്റണി ചോദ്യം ഉന്നയിച്ചത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് മാത്രം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി.
യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാൽ ഓര്‍ഡിനന്‍സ് പുറത്തിറക്കി സുപ്രീം കോടതി വിധി മറികടക്കണമെന്ന ആവശ്യത്തോടു മുഖം തിരിക്കുകയാണ് കേന്ദ്രം.
ആചാരസംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങൾ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ചിരുന്നത്.