സബര്‍ണ കൊല്ലപ്പെടുംമുമ്പ് ബലാത്സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട്, ഒന്നിലധികം പ്രതികള്‍, അവസരം നല്കാമെന്ന് പറഞ്ഞ യുവനടനെ ചോദ്യം ചെയ്യും

sabarna newwതമിഴ്ം-മലയാളം സീരിയല്‍ നടിയും അവതാരികയുമായ സബര്‍ണ ആനന്ദ് കൊല്ലപ്പെടുന്നതിന് മുമ്പ് കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. സബര്‍ണയുടെ ഫഌറ്റില്‍ രക്തത്തില്‍ കുളിച്ച് പൂര്‍ണനഗ്‌നയായി അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. വീടിനകത്ത് ഗ്ലാസുകളും പാത്രങ്ങളും പൊട്ടിചിതറി കിടക്കുന്നുണ്ടായിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷ്ണമാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ കൂട്ടബലാത്സംഗം നടന്നിരുന്നുവെന്ന റിപ്പോര്‍ട്ട് വന്നതോടെ ഒന്നിലധികം പ്രതികളുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. സിഗരറ്റുകളും മദ്യകുപ്പികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ദിവസമായി പൂട്ടികിടന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തായത്. ഇതിനിടെ മരിക്കുന്നതിന് മുമ്പ് മുംബൈയില്‍ പോയി യുവനടനെ സബര്‍ണ സന്ദര്‍ശിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബോളിവുഡ് യുവനടനായ ഇയാള്‍ അവസരം നല്‍കാമെന്ന് അറിയിച്ചതോടെയാണ് മുംബൈയിലേക്ക് പോകുവാന്‍ നടി തയറായത്. ഡയറിയില്‍ നിന്നാണ് ഈ വിവിരങ്ങളും പോലീസിന് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്യുവാനുളള ഒരുക്കത്തിലാണ് അന്വേഷണസംഘം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു സബര്‍ണ. പ്രണയ തകര്‍ച്ചയാണ് ഇതിന് കാരണമെന്ന് അടുത്ത സുഹൃത്തുകള്‍ പറയുന്നു. ടെലിവിഷന്‍ ഷോയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ ഇത് സൂചിപ്പിക്കുന്നു. സബര്‍ണയുടെ മാതാപിതാക്കളും മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടുകാരാണ്.

Related posts