സായ്പല്ലവിയുടെ സഹോദരൻ ആത്മഹത്യ ചെയ്തു; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞപ്പോൾ അവനെ അങ്ങനെ ചിന്തിക്കരുതായിരുന്നു; മനസ് തുറക്കാൻ വീട്ടിൽ അവസരം ഉണ്ടാകണമെന്ന് സായ്പല്ലവി


എന്‍റെ കസിന്‍ നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തു. അവന് തീരെ മാര്‍ക്ക് കുറവായിരുന്നില്ല. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ കടുംകൈ ചെയ്യുകയായിരുവെന്ന് സായ് പല്ലവി.

അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല. ഒരു കാരണവശാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്.

നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് തോന്നുന്പോള്‍ ആരോടെങ്കിലും മനസ്‌ തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തില്‍ തന്നെ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം.

എല്ലാവര്‍ക്കും ജീവിതത്തില്‍ ദുര്‍ബല നിമിഷങ്ങളുണ്ടായിരിക്കും. നിങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് ഉയരാന്‍ കഴിയാതെ വരുന്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നായിരിക്കാം ആവശ്യമില്ലാത്ത ചിന്തകള്‍ ഉണ്ടാകുന്നത്.

എന്നാല്‍ ഒന്നുമാത്രം പറയാം, മത്സര പരീക്ഷകള്‍ ഒന്നിന്‍റെയും അവസാനമല്ലെന്നും  സായ് പല്ലവി പറ‍യുന്നു

Related posts

Leave a Comment