‘ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, സച്ചിന്‍ സാർ നന്നായി പിന്തുണച്ചു, അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്ന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിലും വലുത് എന്താണുള്ളത്’: സഞ്ജു സാംസണ്‍

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരേയൊരു ഇതിഹാസമേ ഉള്ളെന്ന് വീണ്ടും അടിവരയിടുന്ന മുഹൂര്‍ത്തമായിരുന്നു അഹമ്മദാബാദില്‍ അരങ്ങേറിയ ഐസിസി ട്വന്‍റി-20 ലോകകപ്പ് ഫൈനല്‍. ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍ ജയത്തിലൂടെ മൂന്നാം തവണയും ട്വന്‍റി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചായത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍.

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ സഹായിച്ചെന്ന വെളിപ്പെടുത്തലാണ് സഞ്ജു നടത്തിയത്. സച്ചിന്‍ സാറുമായി കഴിഞ്ഞ രണ്ടു മാസത്തോളം ഞാന്‍ നിരന്തരം കോണ്ടാക്ട് ചെയ്തിരുന്നു. ഫൈനലിന്‍റെ തലേദിവസവും കോണ്ടാക്ട് ചെയ്തു.

2011 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരം സച്ചിന്‍റെ മാനസിക പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു; യുവരാജ് സിംഗ്. 2011 ലോകകപ്പിനു തൊട്ടുമുമ്പ് ഫോം നഷ്ടപ്പെട്ട് നട്ടംതിരിഞ്ഞ, കാന്‍സര്‍ പ്രശ്‌നങ്ങള്‍ അലട്ടിയ യുവരാജിനു മാനസികമായി എല്ലാ പിന്തുണയും സച്ചിനായിരുന്നു നല്‍കിയത്. 2011 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റായിരുന്നു യുവി എന്നതും മറ്റൊരു ചരിത്രം.

സഞ്ജുവിന്‍റെ വാക്കുകള്‍
2026 ലോകകപ്പ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് ഏറ്റുവാങ്ങിയശേഷം സഞ്ജു: “ഒരു സ്വപ്നം പോലെ തോന്നുന്നു. വളരെ സന്തോഷവും നന്ദിയും. വാക്കുകള്‍ ഇല്ല. ഈ മുഹൂര്‍ത്തത്തിനായി ഒന്നു രണ്ടു വര്‍ഷം മുമ്പ് പരിശ്രമം ആരംഭിച്ചതാണ്. 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചില്ല.

അതുപോലെ അല്ലാതിരിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. എന്നാല്‍, ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, എന്‍റെ സ്വപ്നങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത എന്നെ അലട്ടി. പക്ഷേ, ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു.

സ്വപ്നം കാണാന്‍ ധൈര്യമുള്ളയാളായതിനാല്‍ എനിക്ക് പ്രതിഫലം ലഭിച്ചു. നിരവധി മുന്‍ കളിക്കാര്‍ എന്നെ സമീപിച്ച് എന്നെ സഹായിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളായി, ഞാന്‍ സച്ചിന്‍ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഞാന്‍ അദ്ദേഹത്തെ സമീപിച്ചു, അദ്ദേഹവുമായി വലിയ സംഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്ന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിലും വലുത് എന്താണുള്ളത്? എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഈ നേട്ടങ്ങള്‍ എനിക്ക് വളരെ വലുതാണ്. ഇപ്പോള്‍ ഞാന്‍ അത് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. അടുത്തത് എന്തെന്ന് പിന്നീട് ആലോചിക്കാം”.

Related posts

Leave a Comment