എടിഎം വഴി പണം എടുക്കുന്നവര്‍ ഈ ചതി മനസിലാക്കുക! കിട്ടുന്ന നോട്ടുകള്‍ ഉപയോഗ ശൂന്യമാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്; എസ്ബിഐ എടിഎമ്മില്‍ ഇടപാടുകാരിയ്ക്കുണ്ടായ അനുഭവം

ഇത് ടെക്‌നോളജിയുടെ കാലമാണെന്ന് പറയുമ്പോള്‍ ഈ ടെക്‌നോളജികളെല്ലാം തന്നെ തട്ടിപ്പുകള്‍ക്കായും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം പലരും മറന്നു പോവുന്നു. തത്ഫലമായി ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം നിരവധിയാളുകള്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരകളാവാറുണ്ട്. എടിഎം വഴിയുള്ള തട്ടിപ്പാണ് ഇതില്‍ പ്രധാനം. എടിഎം വഴി ഒരുപാടു തട്ടിപ്പുകള്‍ ഇന്ന് നടക്കുന്നുണ്ട്. പലവിധ കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍ പണം കൈയ്യില്‍ സൂക്ഷിക്കാതെ ബാങ്കില്‍ നിക്ഷേപിക്കുന്നതും ആവശ്യത്തിനനുസരിച്ച് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നതും. എന്നാല്‍ പിന്‍വലിക്കുന്ന പണം വ്യജമായാല്‍ എന്താകും അവസ്ഥ. അത് പോലൊരു ദുരവസ്ഥ ഉണ്ടായിരിക്കുകയാണ് പാലാ ടൗണ്‍ എസ്ബിടിയുടെ എടിഎം കൗണ്ടര്‍ ഉപയോഗിച്ച ഒരു ഇടപടുകാരിയ്ക്ക്. ചതിവും അബദ്ധവും നിസ്സഹായവസ്ഥയും ചേര്‍ന്ന് തനിയ്ക്കുണാടയ ആ അനുഭവം പൊതുജനത്തിന്റെ അറിവിലേയ്ക്ക് ആ സ്ത്രീ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ബാങ്ക് ഇടപാടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘പാലാ എസ്ബിടി ബാങ്ക് മാനേജര്‍ മുത്താണ്’
ഞായറാഴ്ച രാവിലെയാണ് പാലാ ടൗണ്‍ SBT ATM (Counter 2)ല്‍ നിന്നും 33000 രൂപാ പിന്‍വലിച്ചത്. 16 രണ്ടായിരത്തിന്റെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ല്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും ATM counter ല്‍ നിന്ന് ആ നോട്ടുകള്‍ മുഴുവന്‍ count ചെയ്യാന്‍ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല. വീട്ടിലെത്തി എണ്ണിയപ്പോള്‍ അല്‍പ്പം ഭാരക്കൂടുതല്‍ അനുഭവപ്പെട്ടു. പിന്നീട് നോക്കിയപ്പോഴാണ് പേപ്പര്‍ ഒട്ടിച്ച നിലയില്‍ രണ്ടും പശ ഒട്ടിച്ച നിലയില്‍ മൂന്നും നോട്ടുകള്‍ കണ്ടത്. 16,2000 ന്റെ നോട്ടുകളില്‍ 5 എണ്ണം ഈ വിധമായിരുന്നു. ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ച (07/08/17) രാവിലെ ഞാന്‍ ബാങ്കില്‍ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ പറഞ്ഞു.

ഞാന്‍ അവരുടെ ATM ല്‍ നിന്നല്ല പണം പിന്‍വലിച്ചതെന്നും അവരുടെ ATM ല്‍ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി. ഏതു ശാഖയിലാണോ (അതും ഒരേ ബാങ്കിന്റെ) അവിടെ പോയി കൊണ്ടു കൊടുക്കാന്‍ പറഞ്ഞ് അദ്ദേഹം കൈ മലര്‍ത്തി.ഇതേ ബാങ്കിന്റെ പിറവം ശാഖയില്‍ ( പാലാ-പിറവം 30-35 സാദൂരം) പോയി കൊടുത്തിട്ട് അവരും ഇതേ രീതിയില്‍ കൈ മലര്‍ത്തിയാല്‍ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോള്‍ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി…. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,കാസര്‍ഗോഡ് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു വ്യക്തി എന്തങ്കിലും അത്യാവശ്യത്തിന് പാലാ വരുമ്പോഴാണ് ഇതേ അവസ്ഥ വരുന്നതെങ്കില്‍ അയാളേയും മരരീൗി േഎടുത്തിരിക്കുന്ന ശാഖയിലേക്ക് പറഞ്ഞു വിടുമോ? വണ്ടിക്കൂലി പോലും എടുക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണെങ്കില്‍ അതു നിങ്ങള്‍ കൊടുത്തു വിടുമോ? അവിടെ നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കി നിസ്സഹായയായി പോരാന്‍ തുടങ്ങിയപ്പോഴാണ് മാനേജരെ കണ്ട് കാര്യം പറയാം എന്ന് തോന്നിയത്.

നേരെ അദ്ദേഹത്തെ പോയി കണ്ട് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. എന്തെങ്കിലും ഒരു പരിഹാരം അവിടെ വച്ച് തന്നെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു. കാര്യങ്ങളൊക്കെ കേട്ട ശേഷം മാനേജര്‍ ഞാന്‍ ആദ്യം സമീപിച്ച ആ സാറുമായി ചര്‍ച്ച നടത്തി വന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നോട് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.പിന്നീട് ആ മാനേജരുടെ നല്ല മനസ്സു കൊണ്ട് ആ പൈസ account ലേക്ക് റലുീശെ േചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പറഞ്ഞതിന്‍ പ്രകാരം ഞാന്‍ ആ തുക account ലേക്ക് തന്നെ deposit ചെയ്തു.അങ്ങനെ ആ അഠങ പറ്റിച്ച പണിയില്‍ കുറച്ചു സമയം പോയിക്കിട്ടി എന്നു പറയാം. ആയതിനാല്‍ സുഹൃത്തുക്കളെ, എടിഎമ്മില്‍ നിന്നിറങ്ങും മുന്‍പ് നോട്ടുകള്‍ check ചെയ്യുക. ഇതു പോലെയുള്ള നോട്ടുകള്‍ കിട്ടിയാല്‍ അവിടെയുള്ള cctv camera ക്കു നേരെ ഉയര്‍ത്തി കാണിക്കുക .ഇടപാട് നടത്തിയതിന്റെ Reciept,sms എന്നിവ സൂക്ഷിക്കുക. ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഇതുപോലുള്ള കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്ന് ആളുകളെ അറിയിക്കുക.’

 

 

Related posts