കോഴിക്കോട് മെഡിക്കൽ കോളജിൽ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; സമരത്തിന്‍റെ ആറാം ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്നു മെഡിക്കല്‍ കോളജില്‍


കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് മെഡിക്കല്‍ കോളജില്‍ എത്തും.

മുഖ്യമന്ത്രി പിണറായി വിജയന് മെഡിക്കല്‍ കോളജില്‍ വച്ച് നിവേദനം നല്‍കാനാണ് ഹര്‍ഷിനയുടെ തീരുമാനം. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്‌ളോക്കിന്‍റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്.

മന്ത്രി വീണാ ജോര്‍ജും പരിപാടിക്കുണ്ട്. മന്ത്രി ഹര്‍ഷിനയെ സമരപ്പന്തലില്‍ കാണുമോ എന്നു വ്യക്തമല്ല. മെഡിക്കല്‍ കോളജിനെ വെള്ള പൂശുന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇതുവരെ ആരോഗ്യ മന്ത്രി സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

ആരോഗ്യ വകുപ്പും മന്ത്രിയും ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഹര്‍ഷിനയുടെ ആരോപണം. നീതി കിട്ടും വരെ സമരം തുടരാനാണ് തീരുമാനം.

ഹര്‍ഷിനയുടെ വയറില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്നാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആശുപത്രിയിലെ ഇന്‍സ്ട്രമെന്‍റല്‍ രജിസ്റ്റര്‍ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്.

ആ കാലഘട്ടത്തില്‍ ഇന്‍സ്ട്രമെന്‍റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയിലെ സ്‌കാനിംഗില്‍ കത്രിക കണ്ടെത്തിയതും മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.

 

 

 

Related posts

Leave a Comment