അശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ ! നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍…

അശ്ലീല വീഡിയോ കോളും ചാറ്റിംഗും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗസംഘം തട്ടിയെടുത്തത് കോടികള്‍. സംഘാംഗങ്ങളായ യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തത്.

നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇവര്‍ അവരില്‍ നിന്ന് കോടികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ഈ കേസില്‍ രാജ്കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്‌നത പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകോള്‍ വഴിയും പണം സമ്പാദിച്ചിരുന്നു.

ഇത്തരത്തില്‍ വീഡിയോകോള്‍ ചെയ്തവരുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തും മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്.

പ്രതികള്‍ ഉപയോഗിച്ചിരുന്ന എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാല് അക്കൗണ്ടുകളിലൂടെ മാത്രം 38 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിംകാര്‍ഡുകള്‍ ഇവര്‍ തുടര്‍ച്ചയായി മാറുമായിരുന്നു.

ഒരാളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്താല്‍ പിന്നീട് ആ സിംകാര്‍ഡ് നശിപ്പിക്കുകയായിരുന്നു പതിവ്. പ്രതികളില്‍നിന്ന് സെക്സ് ടോയ്സും ആഭരണങ്ങളും നാല് മൊബൈല്‍ ഫോണുകളും മൂന്ന് ചെക്ക് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്.

രണ്ട് പാസ്പോര്‍ട്ട്, മൂന്ന് ആധാര്‍ കാര്‍ഡ്. പാന്‍, എ.ടി.എം. കാര്‍ഡുകള്‍, ആറ് വെബ് ക്യാമറകള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment