ആദ്യ റൗണ്ടിൽ കാലിടറി ഷറപ്പോവയും കോണ്ടയും; നദാൽ, വാവ്റിങ്ക മുന്നോട്ട്


മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ മുൻനിര താരങ്ങൾ മുന്നോട്ട്. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പർ റാഫേൽ നദാൽ, മുൻ ചാന്പ്യൻ സ്റ്റാൻ വാവ്റിങ്ക, നാലാം സീഡ് ഡാനിൽ മെദ്വദേവ്, അഞ്ചാം സീഡ് ഡൊമിനിക് തീം തുടങ്ങിയവർ രണ്ടാം റൗണ്ടിൽ കടന്നു.

എന്നാൽ വനിതാ വിഭാഗത്തിൽ കിരീട പ്രതീക്ഷയുമായെത്തിയ മുൻ ചാന്പ്യൻ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആദ്യ കടന്പ കടക്കാനായില്ല. ക്രൊയേഷ്യയുടെ ഡോണാ വെക്കിക്കിനോടു നേരിട്ടുള്ള സെറ്റുകൾക്കാണ് റഷ്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.

രണ്ടാം സീഡ് കരോളിനാ പ്ലീഷ്ക്കോവ, നാലാം സീഡ് സിമോണ ഹാലെപ്, അഞ്ചാം സീഡ് എലേന സ്വിറ്റോലിന, ആറാം സീഡ് ബെലിൻഡ ബെൻസിച്ച് തുടങ്ങിയ മുൻനിര താരങ്ങളെല്ലാം വിജയം കണ്ടു.

മുൻ ലോക ഒന്നാം നന്പർ ഗാർബിൻ മുഗുരസയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 12-ാം സീഡ് ജൊഹാന്ന കോണ്ടയെ ടുണീഷ്യൻ താരം ഓണ്‍സ് ജോബർ തോൽപ്പിച്ചതു മാത്രമാണ് വനിതാ വിഭാഗത്തിൽ രണ്ടാം ദിനം നടന്ന ഏക അട്ടിമറി.

ഗെയ്ൽ മോണ്‍ഫിൽസ്, ഓസ്ട്രേലിലയുടെ നിക്ക് കിർഗിയോസ്, മുൻ ഫൈനലിസ്റ്റ് മാരിൻ സിലിച്ച്, അഡിയാഗോ ഷ്വാർട്സ്മാൻ, കാരൻ കാച്ചനോവ്, ഡേവിഡ് ഗോഫിൻ തുടങ്ങിയവരും ആദ്യ റൗണ്ടിൽ വിജയം കണ്ടു.

സിംഗിൾസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന പ്രജ്നേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി. ജാപ്പനീസ് താരം ടാറ്റ്സുമാ ഇറ്റോയാണ് ഇന്ത്യൻ താരത്തിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.

Related posts

Leave a Comment