മൂന്ന് കുഞ്ഞുങ്ങളെ വളർത്താൻ യൂബർ ഓടിച്ച് വരുമാനം കണ്ടെത്തുന്ന അമ്മ: വൈറലായി പോസ്റ്റ്

സിംഗിൾ പേരെന്‍റിംഗ് വളരെ വലിയൊരു കടന്പയാണ്. കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നോക്കി വളർത്തുക എന്നത് നന്നേ പ്രയാസമാണ്. തന്‍റെ കുഞ്ഞുങ്ങളെ വളർത്തുന്നതിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

രാപ്പകലില്ലാതെ യൂബർ ഓടിച്ചാണ് യുവതി കുഞ്ഞുങ്ങളെ നോക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകൻ സുരേഷ് കൊച്ചാട്ടിൽ യാത്രയ്ക്കായി യുവതിയുടെ കാറിൽ കയറി. അദ്ദേഹം ആദ്യം ബുക്ക് ചെയ്ത രണ്ട് കാബുകളും കാൻസൽ ആയിപ്പോയപ്പോഴാണ് മൂന്നാമതായി യുവതിയുടെ കാർ ലഭ്യമായത്. വണ്ടി ഓടിക്കുന്നത് ഒരു സ്ത്രീ ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആദ്യം അത്ഭുതമാണ് തോന്നിയത്. എന്തുമാകട്ടെ വണ്ടി വരട്ടെ എന്ന് കരുതി.

അങ്ങനെ യുവതി യൂബറുമായി എത്തി. സുരേഷ് കാറിനുള്ളിൽ കയറി തനിക്ക് പോകേണ്ട സ്ഥലത്തേക്ക് യാത്ര ചെയ്തു. യാത്രാ മധ്യേ യുവതിയുമായി സൗഹൃദ സംഭാഷണം ആരംഭിച്ചു. അങ്ങനെ ഇരുവരും തമ്മിലുള്ള സംസാരത്തിനിടയിലാണ് യുവതി അവരുടെ പേര് നന്ദിനി എന്നാണെന്നും മൂന്ന് കുട്ടികളുടെ അമ്മയായ താൻ ഒറ്റയ്ക്ക് കുട്ടികളോടൊപ്പം താമസിക്കുകയാണെന്നും പറഞ്ഞു. അവ‍ർ കുട്ടികളെ വളർത്താനായി മികച്ച അവസരം തേടി ഹൈദരാബാദിലേക്ക് താമസം മാറിയാതാണ്. എങ്ങനെയും കുഞ്ഞുങ്ങളെ വളർത്തണം എന്നതാണ് ലക്ഷ്യമെന്നും നന്ദിനി പറഞ്ഞു.

സുരേഷിന് ഇറങ്ങേണ്ട സ്ഥലത്ത് നന്ദിനി അയാളെ കൊണ്ടെത്തിച്ചു. ഇരുവരും യാത്ര പറഞ്ഞ് പിരിയുകയും ചെയ്തു. കേവലം ഒരു പെണ്ണ് എന്നു ഒരിക്കലും ചിന്തിക്കാത്ത നന്ദിനിയെ കുറിച്ചോർത്ത് അദ്ദേഹം അഭിമാനംകൊണ്ടു. അങ്ങനെ തന്‍റെ യൂബർ യാത്രയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേർ നന്ദിനിയെ അഭിനന്ദിച്ച് രംഗത്തെത്തി. സിംഗിൾ മദ‍റിന് ഇന്നും സ്വീകാര്യതയില്ലെന്നും എന്നാൽ നന്ദിനി ധൈര്യത്തോടെയും ചങ്കൂറ്റത്തോടെയും ഈ ദുഷിച്ച ലോകത്തെ നേരിടുന്നെന്നും പലരും പറഞ്ഞു.

Related posts

Leave a Comment