ഹൃദ്രോഗത്തിന്‍റെ പിടിയിലമര്‍ന്ന ശിവഗംഗയ്ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ തുണയായി ‘അഭയം’

മാവേലിക്കര: ജന്മമെടുത്ത് നാലാം ദിനം മുതല്‍ ഹൃദ്രോഗത്തിന്‍റെ പിടിയിലമര്‍ന്ന ശിവഗംഗയ്ക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ തുണയായി അഭയം പാലിയേറ്റീവ് കെയര്‍ യൂണിറ്റ്. വാല്‍വിനു തകരാറുള്ള ശിവഗംഗ ക്ലാസ് മുറിയില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ക്രമീകരിച്ചു സ്‌ക്രൈബിന്‍റെ സഹായത്തോടെ ബിഷപ് ഹോഡ്ജസ് എച്ച്എസ്എസില്‍ പരീക്ഷ എഴുതി.

മുള്ളിക്കുളങ്ങര പ്രണവ് നിവാസില്‍ വി.ശിവഗംഗയാണു പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് ഇന്നലെ ആദ്യ പരീക്ഷ എഴുതിയത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മധുസൂദനനന്‍റെ നിര്‍ദേശ പ്രകാരം അഭയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി തങ്ങളുടെ ആംബുലന്‍സില്‍ ശിവഗംഗയെ പരീക്ഷാഹാളിനു സമീപം എത്തിച്ചു.

അഭയം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ ലിജോ വര്‍ഗീസ്, തെക്കേക്കര പഞ്ചായത്തംഗം അഭിലാഷ്, മാതാപിതാക്കളായ ടി.പി.സനില്‍കുമാര്‍, എസ്.വിനീത എന്നിവരുടെ നേതൃത്വത്തില്‍ ശിവഗംഗയെ ക്ലാസില്‍ നിശ്ചിത സീറ്റിലിരുത്തി.ക്ലാസ് മുറിയില്‍ പ്രത്യേകമായ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ക്രമീകരിച്ച് ഇതില്‍ നിന്നുള്ള ട്യൂബ് മൂക്കില്‍ ഉറപ്പിച്ചാണു പരീക്ഷ എഴുതിയത്. വൈദ്യുതി തടസപ്പെട്ടാല്‍ ഉപയോഗിക്കാന്‍ പ്രത്യേകം ഓക്സിജന്‍ സിലിണ്ടറും ഒരുക്കിയിരുന്നു.

ജനിച്ചതിന്‍റെ നാലാം ദിവസം ഒരു വാല്‍വ് മാത്രമാണുള്ളതെന്നു കണ്ടെത്തി. അന്നു മുതല്‍ ശിവഗംഗ ചികിത്സയിലാണ്. പിന്നീട് വാല്‍വില്‍ രണ്ടു സുഷിരങ്ങളും രൂപപ്പെട്ടു. ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞു തളര്‍ന്നുവീഴുന്ന രോഗത്തിന്‍റെ വേദനയിലും പഠനത്തെ മുറുകെപ്പിടിച്ച ശിവഗംഗയുടെ തകരാറായ വാല്‍വ് മാത്രമായി മാറ്റിവയ്ക്കാന്‍ സാധ്യമല്ല. ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറിയാല്‍ മാത്രമേ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ സാധിക്കൂ. ദാതാവിനായുള്ള കാത്തിരിപ്പിനിടയിലാണു എസ്എസ്എല്‍സി പരീക്ഷ എത്തിയത്.

Related posts

Leave a Comment