സ്വത്തിൽ പിടിവീഴുന്നു;ശിവശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി;കുറ്റപത്രം ഇന്നു നല്‍കും

സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തിന്‍റെ മറവില്‍ നടന്ന കളളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നു കുറ്റപത്രം സമര്‍പ്പിക്കും.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം നല്‍കുക. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്‍റെ സ്വത്ത് കണ്ടു കെട്ടാന്‍ ഇഡി ഉത്തരവിറക്കി. ഇന്നു കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇഡിയുടെ ഉത്തരവ് പുറത്തിറങ്ങിയത്.

ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ട് അറുപതു ദിവസത്തിലേക്കു കടക്കുകയാണ്. ശിവശങ്കര്‍ സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുന്നത് തടയാനാണ് ഇഡി കുറ്റപത്രം സമര്‍പ്പിക്കുന്നത്.

സ്വപ്നയുടെ ലോക്കറില്‍നിന്ന് എന്‍ഐഎ കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കോഴയാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇത് സ്വപ്നയുടെ പണമാണെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു ശിവശങ്കര്‍.

സര്‍ക്കാര്‍ പദ്ധതികളായ കെ ഫോണിന്‍റെയും ലൈഫ് മിഷന്‍റെയും നിര്‍ണായക വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്ന സുരേഷുമായി പങ്കുവച്ചിരുന്നു. യുണീടാക് ഉടമ സന്തോഷ് ഈപ്പനെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചതായും ഇഡി സമര്‍പ്പിച്ച കോടതി രേഖകളില്‍ വ്യക്തമാക്കുന്നു.

ഇതെല്ലാം മുന്‍നിര്‍ത്തിയാവും കുറ്റപത്രം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എന്‍ഐഎയും കസ്റ്റംസും ജാമ്യം നല്‍കിയതിന് പിന്നാലെ സന്ദീപ്, സരിത്ത്, സ്വപ്ന എന്നിവര്‍ക്കെതിരേ ഒക്ടോബര്‍ എഴിന് ഇഡി ആദ്യ കുറ്റപത്രം നല്‍കിയിരുന്നു.

Related posts

Leave a Comment