മൂന്നുമാസം മുമ്പ് കാണാതായ വയോധികന്‍റെ അസ്ഥികൂടം റബര്‍തോട്ടത്തില്‍; സംശയം പ്രകടിപ്പിച്ച് നാട്ടുകാർ

പുതുപ്പള്ളി: കാടുപിടിച്ചുകിടന്ന റബര്‍ തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി പള്ളത്തോട്ട് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ അസ്ഥികൂടം കണ്ടെത്തിയത്. തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.

ഇതിന് സമീപത്തു നിന്ന് യൂറിന്‍ ബാഗും കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും കോട്ടയം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ കൈക്കൊണ്ടു.

മൂന്നുമാസം മുമ്പ് കാണാതായ സമീപവാസിയായ തച്ചുകുന്ന് കടുപ്പില്‍ ഇ.ജെ. ചെറിയാന്‍റെ (74) അസ്ഥികൂടമാണിതെന്ന സംശയം ഉയര്‍ന്നതോടെ മകന്‍ ഷെറിന്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 12 നാണ് ചെറിയാനെ വീട്ടില്‍നിന്നു കാണാതായത്.
രോഗിയായിരുന്നതിനാല്‍ യൂറിന്‍ ബാഗ് ഇട്ടിരുന്നതായും സ്ഥിരീകരിച്ചു.

സംഭവത്തില്‍ ദുരൂഹത ഒന്നുമില്ലെന്നും ഡിഎന്‍എ പരിശോധനയെത്തുടര്‍ന്നു മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു. അതേസമയം, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാല്‍ കിടപ്പുരോഗിയായി കഴിഞ്ഞിരുന്ന ചെറിയാന്‍ വീട്ടില്‍നിന്ന് അകലെയുള്ള തോട്ടത്തില്‍ എത്തിയതെങ്ങനെയെന്ന സംശയം ഉയരുന്നുണ്ട്.

Related posts

Leave a Comment