കണ്ണൂർ കോർപ്പറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിച്ച ട്രാൻസ്ജെൻഡർ പൊള്ളലേറ്റ് മരിച്ചു; മരണത്തെക്കുറിച്ച് പോലീസിന്‍റെ പ്രാഥമിക നിഗമനം ഇങ്ങനെ


കണ്ണൂർ: ട്രാൻസ്ജെൻഡർ പൊള്ളലേറ്റ് മരിച്ചു. തോട്ടട സമാജ്‌വാദി കോളനിയിലെ താമസക്കാരിയായ കെ. സ്നേഹ (38) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.എടക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സമാജ്‌വാദി കോളനിയിലെ സുലൈമാൻ-കൊച്ചമ്മ ദന്പതികളുടെ മകളാണ് സ്നേഹ.

സഹോദരങ്ങൾ: സൈമൺ, സണ്ണി, ഓമന, സാറാമ, സൽമ, സിസിലി, ജോയി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ മുപ്പത്താറാം ഡിവിഷനായ കിഴുന്നയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വാർത്തയിൽ ഇടംനേടിയിരുന്നു.

Related posts

Leave a Comment